ലഖ്നൗ: ഹത്രാസിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ കാര്യങ്ങൾ തുടർച്ചയായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേസിലെ പ്രധാന പ്രതി സന്ദീപ് താക്കൂർ ഹത്രാസ് പോലീസ് സൂപ്രണ്ടിനെഴുതിയ കത്താണ് പുതിയ വിവാദത്തിന് തീകൊളുത്തിയിരിക്കുന്നത്.
കൊല്ലപ്പെട്ട പെൺകുട്ടിയെ തനിക്ക് അറിയാമെന്നാണ് കത്തിൽ സന്ദീപ് വ്യക്തമാക്കുന്നത്. ഇരുവരും തമ്മിൽ സുഹൃദ്‌ബന്ധമുണ്ടായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് ഈ കാര്യത്തിൽ വിയോജിപ്പുണ്ടായിരുന്നു.
കത്തിലെ വിശദാംശങ്ങളിങ്ങനെ:
സെപ്റ്റംബർ 14 ന് മരിച്ച പെൺകുട്ടിയെ വയലിൽ വെച്ച് കണ്ടതായി പ്രതി സന്ദീപ് കത്തിൽ എഴുതിയിട്ടുണ്ട്. പെൺകുട്ടിയുടെ സഹോദരനും അമ്മയും അവിടെ ഉണ്ടായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി എന്നോട് അവിടെ നിന്ന് പോകാൻ ആവശ്യപ്പെട്ടു. പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് സഹോദരനും അമ്മയും തന്നെ മർദ്ദിച്ചുവെന്ന് സന്ദീപ് കത്തിൽ പറയുന്നു. പെൺകുട്ടിയെ അമ്മയും സഹോദരനും ക്രൂരമായി മർദ്ദിച്ചിരുന്നു.
സംഭവത്തിൽ ഇപ്പോൾ പിടിക്കപ്പെട്ട മറ്റ് മൂന്ന് പ്രതികളും നിരപരാധികളാണെന്നും മരണപ്പെട്ടയാളുടെ അമ്മയും സഹോദരനും ഈ സംഭവത്തിൽ കുറ്റക്കാരാണെന്നും സന്ദീപ് കത്തിൽ വ്യക്തമാക്കുന്നു.
2019 ഒക്ടോബർ മുതൽ 2020 മാർച്ച് വരെ പെൺകുട്ടിയുടെ വീട്ടിൽ ഉണ്ടായിരുന്ന നമ്പറിൽ നിന്ന് 104 തവണ സന്ദീപിനെ വിളിച്ചതായി രേഖകൾ പുറത്തുവന്നിട്ടുണ്ട്. ഇത് മാത്രമല്ല, അർദ്ധരാത്രിക്ക് ശേഷമാണ് മിക്ക ഫോൺസംഭാഷണവും നടന്നിട്ടുള്ളത്.
Discussion about this post