ഡൽഹി:ഇന്ത്യയും ചൈനയും തർക്കം ലഡാക്കിൽ ഏകദേശം 6 മാസമായി തുടരുകയാണ്. ചര്ച്ചകള് നടക്കുന്നുണ്ടെങ്കിലും വിഷയത്തില് കൃത്യമായ പരിഹാരത്തിലേക്ക് എത്താന് ഇരുരാജ്യങ്ങള്ക്കുമായിട്ടില്ല.
ചര്ച്ചയുടെ എല്ലാ ഘട്ടങ്ങളിലും സൈനികരെ പിൻവലിക്കാണമെന്ന ശക്തമായ ആവശ്യമാണ് ഇന്ത്യ മുന്നോട്ടുവെയ്ക്കുന്നത്. ഇതിനായുള്ള കരട് അന്തിമമാക്കുകയായിരുന്നു ചർച്ചയുടെ അജണ്ടയെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. ഏഴാം റൌണ്ട് സൈനികതല ചര്ച്ചയാണ് ചുഷൂലില് ഇന്നലെ നടന്നത്.
ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചര്ച്ച രാത്രി 8.30 ന് ശേഷവും തുടർന്നു. എന്നാൽ ചർച്ചയെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ലഭിച്ചിട്ടില്ല. അതിര്ത്തിയില് നിന്ന് സൈന്യത്തെ ചൈന ഉടന് പിന് വലിക്കുമെന്ന ചില സൂചനകള് പുറത്തുവരുന്നുണ്ട്.
ഇന്ത്യാ ചൈന അതിർത്തി തർക്കം ആറുമാസമായി തുടരുകയാണ്. ഇന്ത്യയും ചൈനയും ഉയർന്ന പ്രദേശങ്ങളിൽ ഒരു ലക്ഷത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ നടന്ന സൈനിക സംഭാഷണത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഈസ്റ്റ് ഏഷ്യ അഫയേഴ്സ് ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവ, ലേ ആസ്ഥാനമായുള്ള പതിനാലാം കോർപ്സിന്റെ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് എന്നിവരാണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
കിഴക്കൻ അതിത്തിയില് സ്ഥിതിഗതികൾ പുന:സ്ഥാപിക്കാനും സൈന്യത്തെ പൂർണമായും പിൻവലിക്കാനും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. തർക്കത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
Discussion about this post