തൃശൂര്‍: തൃശൂരിലെ ഗുണ്ടാ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്. ഓപ്പറേഷന് റെയ്ഞ്ചര്‍ എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത്. തൃശൂര്‍ എ.സി.പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
റെയ്ഡില്‍ ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തൃശൂര്‍ സിറ്റി പൊലീസിന് കീഴില്‍ വരുന്ന ഇരുപതോളം സ്റ്റേഷനുകളുടെ പരിധിയിലാണ് റെയ്ഡ് നടക്കുന്നത്.
335 ഒളിത്താവളങ്ങളിൽ ആണ് സംഘം റെയ്ഡ് നടത്തിയത്. 592 കുറ്റവാളികൾ പരിശോധനക്ക് വിധേയമായി. ഇതിൽ 105 പേര്‍ക്കെതിരെ ക്രിമിനല്‍ചട്ടപ്രകാരം (107, 108 വകുപ്പുകള്‍) കരുതല്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. രണ്ട് പേര്‍ക്കെതിരെ കാപ്പ നിയമപ്രകാരം ആണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. 40 പുതിയ റൗഡി ഹിസ്റ്ററി ഷീറ്റുകള്‍ ആരംഭിച്ചു
തൃശൂര്‍ ജില്ലയില്‍ ഒമ്പത് ദിവസത്തിനിടെ ഏഴ് കൊലപാതകങ്ങള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് റെയ്ഡിന് പൊലീസ് നിര്‍ബന്ധിതരായത്. ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 158 കൊലപാതകങ്ങളാണ് നടന്നത്. ഇവയില്‍ അമ്പത് ശതമാനത്തിലധികം കേസുകളും സാമൂഹ്യ വിരുദ്ധരും ഗുണ്ടകളും ഉള്‍പ്പെട്ടവയാണ്.
ലഹരി വ്യാപാരവും വരുമാനം പങ്കിടുന്നതിലെ തര്‍ക്കങ്ങളുമാണ് മിക്ക ആക്രമണങ്ങള്‍ക്കും പിന്നിലെന്ന് പൊലീസ് പറയുന്നു. പൊലീസ് ചട്ടങ്ങളും നിയമങ്ങളും കാലത്തിനൊത്ത് പരിഷ്കരിക്കാത്തത് ഗുണ്ടകള്‍ക്ക് അവസരമൊരുക്കുന്നുവെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
Discussion about this post