ന്യൂഡൽഹി : ഇന്ത്യയിലെ സാമ്പത്തിക വളർച്ച അപകടകരമായ രീതിയിൽ താഴോട്ടു പോയെന്ന അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) വിലയിരുത്തലിനെതിരെ കേന്ദ്രസർക്കാർ. രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനു ശേഷം ആഭ്യന്തര ഉല്പാദനത്തിലും വളർച്ചാ നിരക്കിലും വൻ തോതിൽ ഇടിവു വന്നിട്ടുണ്ടെന്ന് നേരത്തെ ഐഎംഎഫ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനെതിരെയാണ് ഇപ്പോൾ കേന്ദ്രം ഇന്ത്യയുടെ ആഭ്യന്തര ഉല്പാദനത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് വിശദമാക്കുന്ന തെളിവുകളുമായി രംഗത്തു വന്നിട്ടുള്ളത്. കേന്ദ്രം പുറത്തുവിട്ടിട്ടുള്ള കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം ബംഗ്ലാദേശിനേക്കാൾ 11 ഇരട്ടി അധികമാണ്. 2014-15-ൽ ഇന്ത്യയുടെ പ്രതിശീർഷ ജിഡിപി 83,091 ആയിരുന്നു. ഇതിൽ നിന്നും 2019-2020 -ൽ 1,08,620 ആയി പ്രതിശീർഷ ജിഡിപി വർദ്ധിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഭാഗമായി പ്രതിശീർഷ ആഭ്യന്തര ഉൽപാദനം കൂപ്പുകുത്തുമെന്ന അന്താരാഷ്ട്ര നാണയ നിധിയുടെ വിലയിരുത്തലിന് തിരിച്ചടിയായിരിക്കുകയാണ് കേന്ദ്രം പുറത്തുവിട്ടിട്ടുള്ള ഈ വിവരങ്ങൾ.
2019-20 ൽ, ജിഡിപിയിൽ 30.7 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. യുപിഎ ഭരണക്കാലത്ത് ജിഡിപി വർദ്ധന 19.98 ശതമാനമായിരുന്നു.
Discussion about this post