ഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ. വ്യോമസേനയുടെ ഭാഗമായ അഞ്ച് റഫേലുകള്‍ക്ക് പുറമെ നാല് എണ്ണം കൂടി പുതിയതായി എത്തും. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ വ്യോമസേന പ്രതിനിധികള്‍ ഫ്രാന്‍സിലെത്തി.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ റഫേല്‍ വിമാനങ്ങളുടെ രണ്ടാം ഘട്ടം ഇന്ത്യയിലെത്താനിരിക്കെ കരാറിന്റെ പുരോഗതിയും സംഘം വിലയിരുത്തും. ആദ്യ ബാച്ചിന് സമാനമായി അംബാല വ്യോമതാവളത്തിലേയ്ക്കാണ് രണ്ടാം ബാച്ച് റഫേല്‍ വിമാനങ്ങളും പറന്നിറങ്ങുക.
36 റഫേല്‍ വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും സ്വന്തമാക്കുക. ഇതില്‍ അഞ്ചെണ്ണമാണ് ജൂലൈ 29ന് ഇന്ത്യയിലെത്തിയത്. എല്ലാ രണ്ട് മാസം കൂടുമ്പോഴും മൂന്നോ നാലോ റഫേല്‍ വിമാനങ്ങള്‍ വീതം വ്യോമസേനയുടെ ഭാഗമാക്കാനാണ് ഇന്ത്യയുടെ ശ്രമം. അങ്ങനെയാണെങ്കില്‍ അടുത്ത വര്‍ഷം തന്നെ റഫേലുകളെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കാന്‍ സാധിച്ചേക്കും.
Discussion about this post