വൈസാഖ് : ഐ.എൻ.എസ് കവരത്തി ഇന്ന് ഔദ്യോഗികമായി നാവികസേനയുടെ ഭാഗമാകും. കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയാണ് കവരത്തി സൈന്യത്തിലേക്ക് കമ്മീഷൻ ചെയ്യുക. വിശാഖപട്ടണം നേവൽ ഡോക് യാർഡിലാണ് ഈ കപ്പൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്ന ചടങ്ങ് നടക്കുക.
2003-ൽ ആരംഭിച്ച ‘പ്രോജക്ട് 28’ ന്റെ ഭാഗമായി തദ്ദേശീയമായി നിർമിച്ച 4 കപ്പലുകളിൽ ഒന്നാണ് ഐ.എൻ.എസ് കവരത്തി. 90 ശതമാനവും തദ്ദേശീയമായാണ് കപ്പൽ നിർമ്മിച്ചിരിക്കുന്നത്. മുങ്ങിക്കപ്പലുകൾ കണ്ടെത്തി നശിപ്പിക്കുന്ന ആന്റി സബ്മറൈൻ വിഭാഗത്തിൽപ്പെട്ടതാണ് കവരത്തി. സ്റ്റെൽത്ത് സവിശേഷതകൾ ഉൾപ്പെടുന്ന ഈ കപ്പലിന് 17 ഓഫീസർമാരെയും 106 യാത്രക്കാരെയും വഹിക്കാൻ സാധിക്കും. 46 കിലോമീറ്ററാണ് പരമാവധി വേഗത. റഡാർ നിയന്ത്രിത മിസൈലുകളെ വഴിതെറ്റിക്കാൻ ഉപയോഗിക്കുന്ന കവച് എന്നാ ഇലക്ട്രോണിക് വാർഫെയർ സിസ്റ്റവും ടോർപിഡോകളും കവരത്തിയിലുണ്ടാവും.
ഹ്രസ്വദൂര മിസൈൽവേധ സംവിധാനമായ സി.ഐ.ഡബ്ലിയു.എസ്, മുങ്ങിക്കപ്പലുകളുടെ കാലനായ ആർ.ബി.യു 6000 റോക്കറ്റ് ലോഞ്ചറും കവരത്തിയിൽ ഉണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനും വെസ്റ്റ്‌ലാൻഡ് സീ കിംഗ് ഹെലികോപ്റ്ററുകൾ സദാ യുദ്ധസന്നദ്ധരായി നിലകൊള്ളുന്നുണ്ടാവും. രക്ഷാദൗത്യങ്ങൾക്കും നിരീക്ഷണം, ആക്രമണ ദൗത്യങ്ങൾക്കും ഇവയെ ഉപയോഗപ്പെടുത്താം.
Discussion about this post