സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി ദുർഗാ ദേവിയോടൊപ്പം ‘ഷി ജിൻപിങി’നെ അസുരനായി ചിത്രീകരിച്ചിട്ടുള്ള പ്രതിമയുടെ ചിത്രം. പശ്ചിമ ബംഗാളിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എല്ലാവർഷവും വിവിധ തീമുകളിൽ പന്തലുകളൊരുക്കുക പതിവാണ്.
ഇത്തരത്തിൽ, പശ്ചിമ ബംഗാളിലുള്ള ബർഹാംപോരിലെ ദുർഗ പൂജാ കമ്മിറ്റി ദുർഗാ ദേവിയോടൊപ്പം ഷി ജിൻപിങിന്റെ മുഖസാദൃശ്യമുള്ളയാളെ അസുരനായി ചിത്രീകരിച്ച് ആഘോഷപ്പന്തലൊരുക്കിയിരുന്നു. ഈ പന്തലിന്റെ ചിത്രമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്.
അസുരന്റെ മുഖമുള്ള ഷി ജിൻപിങ് എന്ന ചിന്ത അഷിം പാൽ എന്ന വ്യക്തിയുടേതാണെന്നാണ് ബംഗാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച, കുടിയേറ്റ തൊഴിലാളികളുടെ കഷ്ടതകൾ എടുത്തുകാണിക്കുന്ന തീമാറ്റിക്ക് പന്തൽ കൊൽക്കത്തയിലെ ബെഹല ഭാഗത്തുള്ള ബാരിഷ ക്ലബ് അവതരിപ്പിച്ചിരുന്നു. അതിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.
അതേസമയം, അസാമിലെ ദുബ്രിയിലുള്ള സഞ്ജിബ് ബസാക് എന്ന ആർട്ടിസ്റ്റ് മുപ്പതിനായിരം ഉപയോഗശൂന്യമായ ഗുളികകളും സിറിഞ്ചുകളും ഉപയോഗിച്ച് ദുർഗാ ദേവിയുടെ പ്രതിമ നിർമിച്ചിരുന്നു. കോവിഡ്, രാജ്യത്തെ നവരാത്രി ആഘോഷങ്ങളിൽ മങ്ങലേൽപ്പിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post