മാൽപേ : മംഗളൂരുവിലെ ഉൾക്കടലിൽ നിന്ന് കൂറ്റൻ തിരണ്ടിയെ പിടിച്ച് മത്സ്യബന്ധനത്തൊഴിലാളി. 750 കിലോ, 250കിലോ ഭാരമുള്ള രണ്ടു തിരണ്ടികളെയാണ് മാൽപേ തുറമുഖത്തു നിന്ന് മത്സ്യബന്ധനത്തൊഴിലാളിയായ സുഭാഷ് സെലിൻ പിടികൂടിയത്. ഇവ വലയിൽ കുരുങ്ങിയതോടെ സുഭാഷ് തന്റെ നാഗസിദ്ധിയെന്ന ബോട്ടുമായി കരയ്‌ക്കെത്തുകയും തുടർന്ന് ക്രെയിന്റെ സഹായത്തോടു കൂടി തിരണ്ടികളെ ട്രക്കിലേക്ക് മാറ്റുകയുമായിരുന്നു.
പടുകൂറ്റൻ തിരണ്ടികളെ ലഭിച്ച വാർത്ത അറിഞ്ഞതിനെ തുടർന്ന് വലിയ ജനക്കൂട്ടമാണ് തീരത്തുണ്ടായത്. തിരണ്ടികളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു. ദിവസവും മത്സ്യബന്ധനം നടക്കുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള ഒരു സംഭവം വളരെ അപൂർവമാണെന്ന് കർണാടക തീരത്തെ മുൻ മത്സ്യബന്ധന സംഘടനയുടെ പ്രസിഡണ്ടായ യതീഷ് ബൈക്കംപാടി മാധ്യമങ്ങളോട് പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതിനെ തുടർന്ന് നിരവധി ജനങ്ങളാണ് തിരണ്ടിയെ കാണാൻ തീരത്തെത്തിയത്. മത്സ്യത്തിന് ആകർഷകമായ വില ലഭിച്ചതുകൊണ്ട് കയറ്റുമതി ചെയ്യുകയാണെന്ന് സുഭാഷ് വ്യക്തമാക്കി.
Discussion about this post