നാഗ്പൂർ : ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ തൊണ്ണൂറ്റിഅഞ്ചാം വാർഷികമായ ഇന്ന് സംഘടനയുടെ സർസംഘചാലക് മോഹൻ ഭാഗവത് ആശംസകൾ നേർന്നു. കോവിഡ് മഹാമാരി നേരിടുന്നതിൽ ഭാരതം ഫലപ്രദമായും ശക്തമായും നില കൊണ്ടുവെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
മതപീഡനം നേരിടുന്ന സഹോദരങ്ങൾക്കായി പൗരത്വഭേദഗതി നിയമം നടപ്പാക്കിയെന്നും, എന്നാൽ, ഈ നിയമം ചില പ്രത്യേക വിഭാഗങ്ങൾക്കെതിരെയാണെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, ഭാരതത്തിന്റെ മതനിരപേക്ഷതയുടെ ക്ഷമത അപാരമായിരുന്നുവെന്നും, വർഗീയ ഭിന്നത ആളിപ്പടർത്താനുള്ള ശ്രമങ്ങൾ അല്പായുസ്സായി അവസാനിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർഎസ്എസിന്റെ തലസ്ഥാനമായ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോഹൻ ഭാഗവത്.
മാർച്ച് മാസം തുടക്കം തൊട്ടുതന്നെ, സ്വയംസേവകർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങിയെന്നും, ആരോഗ്യ പ്രവർത്തകരുടെയും മറ്റു സന്നദ്ധ പ്രവർത്തകരുടെയും രാജ്യത്തിന് മുന്നിൽ ശിരസ്സു നമിക്കുന്നുവെന്നും മോഹൻ ഭാഗവത് പറഞ്ഞു.
Discussion about this post