സിന്ധ് : പാകിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദുക്കളുടെ ക്ഷേത്രങ്ങൾക്ക് നേരെയുള്ള മതമൗലികവാദികളുടെ ആക്രമണങ്ങൾ തുടരുന്നു. സിന്ധ് പ്രവിശ്യയിലെ ക്ഷേത്രം ആക്രമിച്ചു തകർത്ത മതമൗലികവാദികൾ ദേവീവിഗ്രഹത്തിന്റെ ശിരസ്സറുത്ത് മാറ്റി. പാകിസ്ഥാൻ മാധ്യമപ്രവർത്തക നൈല ഇനായത് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
മതമൗലികവാദികൾ ദേവിയുടെ വാഹനമായ സിംഹത്തിന്റെയും തല തകർത്തു. സംഭവത്തിൽ ഉടൻ തന്നെ കുറ്റവാളികളെ പിടികൂടുമെന്ന് സിന്ധ് പോലീസ് അറിയിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ തങ്ങളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാണെന്ന് സിന്ധ് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ അസിസ്റ്റന്റ് പൂഞ്ജോ ഭീൽ പറഞ്ഞു. നഗർപാർക്കർ തെഹ്സിലിലുള്ള തർപാർക്കറിലെ ക്ഷേത്രത്തിലാക്രമണമുണ്ടായതിൽ തനിക്കു ഖേദമുണ്ടെന്നും സ്ഥലത്തെ എസ്എസ്പിയോട് എത്രയും പെട്ടെന്ന് കുറ്റവാളികളെ കണ്ടുപിടിക്കാനുള്ള നടപടികളാരംഭിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, ഇതിനു മുമ്പ് ഇത്തരം സംഭവങ്ങളുണ്ടായിട്ടും പാക് പോലീസ് നടപടിയൊന്നും എടുത്തിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഹിന്ദു പാകിസ്ഥാനി ആക്ടിവിസ്റ്റ് കപിൽ ദേവ് രംഗത്തു വന്നിട്ടുണ്ട്.
Discussion about this post