ജമ്മുകശ്മീരിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റുകളുടെയെണ്ണം ഇരട്ടിയാക്കി കേന്ദ്രസർക്കാർ. കൂടാതെ, പെൺകുട്ടികൾക്ക് എംബിബിഎസ് സീറ്റുകളിൽ 50 ശതമാനം സംവരണവും അനുവദിക്കും. ഈ അധ്യയന വർഷത്തിൽ മെഡിക്കൽ കോളേജുകളിലെ സീറ്റുകളുടെയെണ്ണം 1100 ആയാണ് വർദ്ധിപ്പിച്ചിട്ടുള്ളത്.
2018-19 അധ്യയന വർഷത്തിൽ ജമ്മുകശ്മീരിലെ മെഡിക്കൽ കോളേജുകളിൽ ആകെയുണ്ടായിരുന്നത് 500 സീറ്റുകളാണ്. നാഷണൽ മെഡിക്കൽ കമ്മീഷനിൽ നിന്നും ജമ്മുകശ്മീരിന്റെ ഹെൽത്ത് ആന്റ് മെഡിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന് സീറ്റ് വർധിപ്പിക്കാൻ അനുമതി നൽകികൊണ്ടുള്ള കത്ത് ലഭിച്ചിട്ടുണ്ട്. രജൗരി, കത്വ എന്നിവിടങ്ങളിലുള്ള സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ഇതിനോടകം തന്നെ കൂടുതൽ സീറ്റുകളിൽ അഡ്മിഷൻ നൽകാനുള്ള നിർദേശം നൽകികഴിഞ്ഞെന്നാണ് ലഭ്യമായ വിവരങ്ങൾ.
രജൗരി മെഡിക്കൽ കോളേജിലും കത്വ മെഡിക്കൽ കോളേജിലും രണ്ടാം ബാച്ചിൽ യഥാക്രമം 115 ഉം 100 ഉം സീറ്റുകളിലായിരിക്കും അഡ്മിഷൻ നടത്തുക.
Discussion about this post