പതിറ്റാണ്ടുകൾക്കു ശേഷം, ചൈനീസ് ഉല്പന്നങ്ങളില്ലാതെ ദീപാവലിയാഘോഷിക്കാനൊരുങ്ങി ഇന്ത്യ. ചൈനീസ് ഉൽപ്പന്നങ്ങളെല്ലാം ഇന്ത്യൻ വ്യാപാരികൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചതോടെ ദീപാവലി സീസണിൽ ചൈനയ്ക്ക് 40,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കാൻ പോകുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നാലായിരം വ്യാപാര സംഘടനകളെ പ്രതിനിധീകരിക്കുന്ന കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) നേരത്തെ തന്നെ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. ഏഴായിരം കോടി ഇന്ത്യൻ വ്യാപാരികൾ അംഗങ്ങളായുള്ള കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ തീരുമാനം ചൈനയെ പ്രതിസന്ധിയിലാക്കുമെന്ന് തീർച്ചയാണ്. ദീപാവലി സീസണിൽ ഇന്ത്യയിൽ 70,000 കോടി രൂപയുടെ കച്ചവടമാണ് നടക്കാറുള്ളത്. ഇതിൽ 40,000 കോടിയോളം രൂപയുടെ ഉത്പന്നങ്ങൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്.
ഗാൽവൻ അതിർത്തിയിൽ ഇന്ത്യൻ സൈനികർക്കു നേരെ ചൈന അക്രമമഴിച്ചു വിട്ടതിനു ശേഷം ഇന്ത്യയിലെ ജനങ്ങൾ ചൈനീസ് ഉത്പന്നങ്ങൾ വാങ്ങുന്നതിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട്. ഗാൽവൻ അതിർത്തിയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.
Discussion about this post