ജയ്‌പൂർ : തന്നെയും ഭാര്യയേയും ചിലർ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരയാക്കിയതായി രാജസ്ഥാനിലെ ദളിത് യുവാവ്. രാജസ്ഥാനിലുള്ള അൽവർ ജില്ലയിലെ ബറോഡ മിയോ നിവാസിയായ മേം ചന്ദാണ് തന്നെയും ഭാര്യയേയും ചിലർ നിർബന്ധിച്ച് ഇസ്ലാമാക്കി മാറ്റിയെന്ന് വെളിപ്പെടുത്തി രംഗത്തുവന്നിട്ടുള്ളത്. ഇപ്പോൾ, ഹിന്ദുമതത്തിലേക്ക് തിരികെയെത്താൻ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇരുവരും. കോടതി അന്വേഷണത്തിനു ഉത്തരവിട്ടതിനോടൊപ്പം മേം ചന്ദിനും ഭാര്യക്കും ആവശ്യമായ സഹായം നൽകണമെന്ന് പോലീസിനോട് നിർദേശിക്കുകയും ചെയ്തു.
നിർബന്ധിതമായി മേം ചന്ദിനെയും ഭാര്യയേയും മതം മാറ്റിയതിനു ശേഷം ഇവർക്ക് പുതിയ പേരും അഡ്രസും നൽകിയതായാണ് വിവരങ്ങൾ. മുഹമ്മദ് അനസ് എന്നാണ് മേം ചന്ദിനു നൽകിയിരുന്ന പുതിയ പേര്. ഹരിയാനയിലെ ഫിറോസ്പൂർ ജിർക നിവാസിയാണ് മേം ചന്ദ് എന്ന് തെളിയിക്കുന്ന കൃത്രിമ രേഖകളും മതപരിവർത്തനം നടത്തിയവരുണ്ടാക്കി. കൂടാതെ, മതം മാറ്റിയതിനുശേഷം ജമ്മുകാശ്മീരിലെ ജമാഅത്തിൽ പങ്കെടുക്കാൻ നിർബന്ധിതമായി തന്നെ കൊണ്ടു പോയെന്ന് ദളിത് യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post