Thursday, January 21, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി; സ്വപ്നയ്ക്ക് വിവരങ്ങൾ കൈമാറിയെന്ന് ശിവശങ്കർ സമ്മതിച്ചെന്ന് ഹൈക്കോടതിയിൽ ഇഡി

by Brave India Desk
Nov 5, 2020, 11:51 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിൽ എന്‍ഫോഴ്സ്‌മെന്റ് ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. സ്വർണ്ണക്കടത്തും ലൈഫ് മിഷനും തമ്മിൽ ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് കൈമാറിയെന്നാണ് ഇഡി പറയുന്നത്.

തനിക്ക് ആവശ്യത്തിന് വിശ്രമം അനുവദിച്ചെന്നും കസ്റ്റഡിയിൽ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു ഇഡി ആവശ്യപ്പെട്ടത്. ലൈഫ് മിഷനിലെ രഹസ്യ വിവരങ്ങൾ ശിവശങ്കർ വാട്സാപ്പ് ചാറ്റിലൂടെ സ്വപ്നയ്ക്ക് കൈമാറിയെന്നാണ് ഇഡ‍ി പറയുന്നത്. ചോദ്യം ചെയ്യല്ലിന്റെ ആദ്യ ദിവസങ്ങളിൽ ശിവശങ്കർ സഹകരിച്ചില്ലെന്നും എൻഫോഴ്സ്മെൻ്റ് കോടതിയെ അറിയിച്ചു.

ലൈഫ് മിഷൻ കേസ് എൻഫോഴ്സ്മെൻ്റിന് അന്വേഷിക്കാൻ പറ്റുമോയെന്ന് കോടതി ചോദിച്ചപ്പോഴാണ് ലൈഫ് മിഷനും സ്വർണ്ണക്കടത്തും തമ്മിൽ ബന്ധമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചത്. ലൈഫ് മിഷൻ വിവാദങ്ങളും ഇ‍ഡി കേസുമായി ബന്ധമില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ വാദിച്ചു.

ലൈഫ് മിഷൻ കേസ് എൻഫോഴ്സ്മെൻ്റിന് അന്വേഷിക്കാൻ പറ്റുമോയെന്ന് കോടതി ചോദിച്ചപ്പോഴാണ് ലൈഫ് മിഷനും സ്വർണ്ണക്കടത്തും തമ്മിൽ ബന്ധമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചത്. ലൈഫ് മിഷൻ വിവാദങ്ങളും ഇ‍ഡി കേസുമായി ബന്ധമില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ വാദിച്ചു.

സ്മാർട്ട് സിറ്റി, കെ ഫോൺ, ലൈഫ് മിഷൻ എന്നീ പദ്ധതികളിൽ സ്വപ്നയുടെ സജീവ ഇടപെടലുണ്ടായിരുന്നുവെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. സ്വർണ്ണക്കടത്ത് കേസി മറ്റ് പ്രധാന പ്രതികളുമായും ശിവശങ്കറിന് ബന്ധമുണ്ടായിരുന്നുവെന്നാണ് ഇഡി കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറയുന്നത്. കോൺസുലേറ്റ് ജീവനക്കാരനായ ഖാലിദുമായും ശിവശങ്കറിന് അടുപ്പമുണ്ടായിരുന്നുവെന്നാണ് ഇഡി കണ്ടെത്തൽ.

ഖാലിദുമായുള്ള അടുപ്പം ആദ്യഘട്ടത്തിൽ ശിവശങ്കരൻ മറച്ച് വച്ചുവെന്നും യൂണിടാക്കിൽ നിന്നും കമ്മീഷൻ വാങ്ങിയത് ഖാലിദായിരുന്നുവെന്നും ഇഡി പറയുന്നു. അന്വേഷണത്തെ വഴി തെറ്റിക്കാൻ ശിവശങ്കരൻ ഇപ്പോഴും ശ്രമിക്കുന്നുവെന്നാണ് ഇഡിയുടെ നിലപാട്.

Tags: EDTOPm shivashankar
Share144TweetSendShare

Discussion about this post


Related Posts

പ്രതീകാത്മക ചിത്രം

മയക്കുമരുന്നിന് അടിമയായ ഭർത്താവിന്റെ നിരന്തരമായ ശാരീരിക ലൈംഗിക പീഡനം, യുവതി ഗുരുതരാവസ്ഥയിൽ

മകന്‍ മുറിയില്‍ പൂട്ടിയിട്ട വൃദ്ധന്റെ മരണം; പട്ടിണി മൂലം ആന്തരികാവയവങ്ങൾ ചുരുങ്ങി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

കഞ്ചാവ് കടത്താൻ ശ്രമം; ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് അന്‍സാര്‍ അറസ്റ്റിൽ

പ്രശസ്ത ചലച്ചിത്ര നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു; അന്ത്യം 98മത്തെ വയസ്സില്‍

Next Post

26 മണിക്കൂറിന് ശേഷം റെയ്ഡ് പൂർത്തിയാക്കി ബിനീഷിന്റെ വീട്ടില്‍ നിന്നും ഇഡി മടങ്ങി; ഭാര്യാ മാതാവിന്‍റെ ഫോണ്‍ ഇ.ഡി കസ്റ്റഡിയിലെടുത്തു

Latest News

ഭരണമാറ്റത്തിന് പിന്നാലെ ട്രംപിന്റെ 28 വിശ്വസ്തർക്കെതിരെ ചൈനയുടെ ഉപരോധം

പ്രതീകാത്മക ചിത്രം

മയക്കുമരുന്നിന് അടിമയായ ഭർത്താവിന്റെ നിരന്തരമായ ശാരീരിക ലൈംഗിക പീഡനം, യുവതി ഗുരുതരാവസ്ഥയിൽ

ബംഗാളിന് പിന്നാലെ അസമിലും കോൺഗ്രസ്സ് സിപിഎം സഖ്യം

‘അമ്പലത്തിലെ മണികള്‍ മുഴക്കുന്നത് ബ്രാഹ്മണര്‍ക്ക് മാത്രമെ ഗുണം ചെയ്യു’- സ്‌കൂളിന്റെ മതിലിൽ മുദ്രാവാക്യം: പ്രിന്‍സിപ്പാളിനും അധ്യാപകനും സസ്പെന്‍ഷന്‍

മകന്‍ മുറിയില്‍ പൂട്ടിയിട്ട വൃദ്ധന്റെ മരണം; പട്ടിണി മൂലം ആന്തരികാവയവങ്ങൾ ചുരുങ്ങി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള നിരന്തര ആക്രമണങ്ങള്‍; ആന്ധ്രാപ്രദേശില്‍ ബിജെപി രഥയാത്ര സംഘടിപ്പിക്കുന്നു

പരമ്പരാഗത ദേവീക്ഷേത്രത്തിൽ കുരിശു വരച്ച് പള്ളിയാക്കി മാറ്റാന്‍ ശ്രമം: പ്രതിഷേധം

പരദേവതയും ധർമ്മദൈവവും അനുഗ്രഹിച്ചാൽ തറവാടിന് പുണ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News