മോസ്കോ : റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ജനുവരിയിൽ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ. പാർക്കിൻസൺസ് രോഗബാധിതനായ പുടിൻ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് പ്രസിഡന്റ് പദവി രാജി വെക്കാൻ തീരുമാനിച്ചിരിക്കുന്നത്.
68 കാരനായ പുടിനോട് പൊതുരംഗത്ത് നിന്നും മാറി നിൽക്കാൻ അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ 37 കാരിയായ കാമുകി അലീന കബേവയും രണ്ടു പെണ്മക്കളും സ്ഥാനമൊഴിയാൻ പ്രേരിപ്പിച്ചുവെന്നാണ് ലഭ്യമായ വിവരങ്ങൾ. പുടിന് പാർക്കിൻസൺ രോഗം കണ്ടെത്തിയത് അടുത്തിടെയാണ്. നേരത്തെ, അദ്ദേഹത്തിനു പേനയടക്കം മുറുകെ പിടിക്കുമ്പോൾ വേദന അനുഭവപ്പെടുകയും ചലിക്കുമ്പോൾ പ്രശ്നങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാർക്കിൻസൺ സ്ഥിരീകരിച്ചത്.
മുൻ പ്രസിഡന്റുമാർക്ക് ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ നിന്നും ആജീവനാന്ത സംരക്ഷണം നൽകുന്ന നിയമ നിർമ്മാണം റഷ്യൻ പാർലിമെന്റ് പരിഗണിക്കവെയാണ് പുടിന്റെ രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവരുന്നത്. അതേസമയം, പുടിന്റെ രാജി പ്രസിഡണ്ടിന്റെ ഓഫീസ് നിരാകരിച്ചിട്ടുണ്ട്.
Discussion about this post