വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയിച്ചു. അമേരിക്കയുടെ 46-ാമത് പ്രസിഡണ്ടായി ബൈഡൻ സ്ഥാനമേൽക്കും. ഇന്ത്യൻ വംശജയായ കമല ഹാരിസ്, അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാവും.
വോട്ടെണ്ണൽ ആരംഭിച്ച് അഞ്ചാം ദിവസത്തോടെ, ജയിക്കാൻ ആവശ്യമായ 270 എന്ന സംഖ്യ ജോ ബൈഡൻ പിന്നിട്ടു. 290 ഇലക്ട്രൽ വോട്ടുകളാണ് ബൈഡൻ നേടിയത്. എതിരാളിയും റിപ്പബ്ളിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് 214 വോട്ടുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ. ഫലം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ രണ്ട് ദിവസമായി 264 എന്നനിലയിൽ ബൈഡനും, 214 വോട്ടുമായി ട്രമ്പും തുടരുകയായിരുന്നു. എന്നാൽ, പെൻസിൽവാനിയയിൽ ഇരുപതും, നെവേദയിലെ ആറും ഇലക്ട്രൽ വോട്ടുകൾ കൂടി ബൈഡൻ നേടിയതോടെയാണ് ഫലം മാറിമറിഞ്ഞത്. ഇപ്പോഴും തുടരുന്ന വോട്ടെണ്ണൽ അവസാനിക്കുമ്പോഴേക്കും ബൈഡൻ മുന്നൂറിലധികം വോട്ടുകൾ നേടുമെന്നാണ് എല്ലാവരും കണക്കാക്കുന്നത്.
Discussion about this post