കൊച്ചി: പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്. 2020-2021 സാമ്പത്തികവർഷത്തെ ജിഡിപി 7.5 ശതമാനമായിരിക്കുമെന്നും ആർബിഐ വിലയിരുത്തിയിട്ടുണ്ട്.
നേരത്തെ റിസർവ് ബാങ്കിന്റെ പ്രവചനം ജിഡിപിയിൽ 9.5 ശതമാനം ഇടിവുണ്ടാകുമെന്നായിരുന്നു. ഓഹരി വിപണികൾ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് പ്രതീക്ഷയിൽ റെക്കോർഡ് മുന്നേറ്റമാണ് നടത്തിയത്. സെൻസെക്സ് 45,000 പോയിന്റ് കടന്നു മുന്നേറുകയും ചെയ്തു. 14,000 പോയന്റിനടുത്താണ് നിഫ്റ്റി. അതേസമയം ആർബിഐ അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. ഗ്രാമീണ മേഖലയിൽ നിന്നുള്ള ഡിമാൻഡ് ഉയരുന്നത് ശുഭസൂചനയാണെന്ന് ഗവർണർ അറിയിച്ചിട്ടുണ്ട്.
ജിഡിപി നിരക്ക് മെച്ചപ്പെടുമെന്ന പ്രവചനവും പ്രതീക്ഷിത പണപ്പെരുപ്പതോതിന്റെ പരിധി ഉയർത്തിയതുമാണ് വിപണികളുടെ കുതിപ്പിന് വേഗത കൂട്ടിയത്. ആർബിഐ പണനയ പ്രഖ്യാപനത്തിനുശേഷം 320 പോയിന്റ് വരെ സെൻസെക്സ് ഉയർന്നിരുന്നു. നിഫ്റ്റിയിലും 80 പോയിന്റിന്റെ നേട്ടമുണ്ടായി
Discussion about this post