കൊച്ചി: ഓർത്തഡോക്സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി ലഭിച്ചതിനെ തുടർന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു. ഹർജി പരിഗണിച്ചത് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ്.
നിർബന്ധിത കുമ്പസാരം ഭരണഘടനയിലെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹർജിയിൽ സൂചിപ്പിച്ചിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹർജി നൽകിയത് 2 സഭാവിശ്വാസികളാണ്. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗിക്കുന്നുവെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നുവെന്നും കുമ്പസാരം മൗലികാവകാശമായ സ്വകാര്യതയെ ഹനിക്കുന്നുവെന്നും എറണാകുളം സ്വദേശികളായ രണ്ട് വിശ്വാസികൾ നൽകിയ ഹർജിയിൽ പറയുന്നു.
Discussion about this post