ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്ത് പകരാൻ മൂന്നാം ബാച്ച് റഫാൽ വിമാനങ്ങൾ ഉടനെത്തും. ജനുവരിയിൽ മൂന്ന് റഫാൽ വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തുമെന്ന് വ്യോമസേന അറിയിച്ചിട്ടുണ്ട്.
മൂന്നാം ബാച്ച് വിമാനങ്ങൾ കൂടി എത്തുന്നതോടെ ഇന്ത്യയുടെ പക്കലുള്ള ആകെ റഫാൽ വിമാനങ്ങളുടെയെണ്ണം 11 ആകും. ഗുജറാത്തിലെ ജാംനഗർ വ്യോമതാവളത്തിലേക്ക് ഫ്രാൻസിൽ നിന്നും നേരിട്ടായിരിക്കും വിമാനങ്ങളെത്തുക. ഇതിനായി വഴി മദ്ധ്യേ ആകാശത്ത് നിന്നും ഇന്ധനം നിറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങളുമൊരുക്കും. മൂന്നാം ബാച്ച് റഫാൽ വിമാനങ്ങൾ എന്നാണ് എത്തുന്നതെന്ന് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അയൽ രാജ്യങ്ങളുമായി സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിമാനങ്ങൾ വേഗത്തിലെത്തിക്കാനുള്ള നീക്കങ്ങൾ ഇന്ത്യ നടത്തുന്നുണ്ട്. ആകെ 36 റഫാൽ യുദ്ധവിമാനങ്ങളായിരിക്കും ഇന്ത്യയിലെത്തുക.
ഇതിനുള്ള കരാർ ഫ്രാൻസുമായി 2016 ലാണ് ഇന്ത്യ ഒപ്പുവെയ്ക്കുന്നത്. 59,000 കോടി രൂപയുടേതാണ് കരാർ. കഴിഞ്ഞ ജൂലൈ 29 ന് റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയിരുന്നു. പിന്നീട് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം രണ്ടാം ബാച്ച് വിമാനങ്ങളും എത്തി.
Discussion about this post