കോട്ടയം: അഭയ കൊലക്കേസിൽ ഫാ. തോമസ് കാട്ടൂരിനും സിസ്റ്റർ സ്റ്റെഫിക്കുമെതിരെ മൊഴി നൽകിയ അടയ്ക്കാ രാജുവിന് നാട്ടുകാരുടെ സ്നേഹ സംഭാവന. 15 ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ ദിവസം വരെ രാജുവിന്റെ അക്കൗണ്ടിലെത്തിയത്.
രാജു തന്റെ അക്കൗണ്ടിൽ ലക്ഷങ്ങളെത്തിയ വിവരമറിയുന്നത് ക്രിസ്തുമസ് ആഘോഷത്തിന് അക്കൗണ്ടിലുള്ള ചെറിയ തുക പിൻവലിക്കാൻ എടിഎമ്മിലെത്തിയപ്പോഴാണ്. പയസ് ടെൻത്ത് കോൺവെന്റിൽ മോഷണത്തിന് കയറിയപ്പോൾ പ്രതികളെ കണ്ടുവെന്ന മൊഴി മാറ്റി പറയുന്നതിന് ലക്ഷങ്ങളാണ് സഭാ അധികൃതർ രാജുവിന് വാഗ്ദാനം ചെയ്തിരുന്നത്. എന്നിട്ടും രാജു വഴങ്ങാതിരുന്നപ്പോൾ മോഷണ ശ്രമത്തിനിടെ അഭയയെ കൊലപ്പെടുത്തിയത് രാജുവാണെന്ന് വരുത്തി തീർക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദവും ക്രൂരമർദ്ദനവുമുണ്ടായി.
പ്രമുഖ അഭിഭാഷകൻ മണിക്കൂറുകളോളം വിസ്തരിച്ചിട്ടും രാജു കോൺവെന്റിൽ വൈദികനെ കണ്ടെന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. അഭയയെ കൊലപ്പെടുത്തിയെന്ന് ഏറ്റാൽ രണ്ട് ലക്ഷവും വീടുമാണ് സഭ വാഗ്ദാനം ചെയ്തിരുന്നത്.
Discussion about this post