ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്കർ ഭീകരൻ പിടിയിൽ. ഇയാളിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പുൽവാമയിലെ അവന്തിപൊരയിൽ നിന്നാണ് ഇയാൾ പിടിയിലായത്. കശ്മീരിൽ വിവിധയിടങ്ങളിൽ സ്ഫോടനം നടത്താൻ ലഷ്കർ ഇയാളെ നിയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു.
അവന്തിപൊര സ്വദേശി ആഖിഫ് അഹമ്മദാണ് പിടിയിലായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അവന്തിപൊരയിലെയും ത്രാലിലെയും ഭീകരക്ക് ആയുധങ്ങളും ഭക്ഷണവും താമസ സൗകര്യവും താൻ ഒരുക്കിയിരുന്നതായി പിടിയിലായ ഭീകരൻ പൊലീസിനോട് പറഞ്ഞു. ഭീകരർക്കിടയിൽ സന്ദേശവാഹകനായും ഇയാൾ പ്രവർത്തിച്ചിരുന്നു.
കൂടാതെ യുവാക്കളെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യാനും ഭീകര പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്താനും ആഖിഫ് അഹമ്മദ് മുൻ പന്തിയിൽ ഉണ്ടായിരുന്നതായും കണ്ടെത്തി. ഇയാളുടെ ബാങ്ക് ഇടപാടുകളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസവും കശ്മീരിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതോടെ പാക് സൈന്യം പിന്മാറി. കശ്മീരിൽ ഇന്ന് നടന്ന ഗ്രനേഡ് ആക്രമണത്തിൽ രണ്ട് സാധാരണക്കാർക്ക് പരിക്കേറ്റു.
Discussion about this post