കേന്ദ്ര സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്താതിരിക്കാൻ സംസ്ഥാനത്ത് നടക്കുന്ന നീക്കം തുറന്നു കാട്ടി യുവതിയുടെ ഫെസ്ബുക്ക് വീഡിയോ. ജൻ ധൻ അക്കൗണ്ട് എടുക്കാൻ ബാങ്കിൽ പോയപ്പോഴുണ്ടായ അനുഭവമാണ് വീഡിയോയിലൂടെ യുവതി പങ്കു വെക്കുന്നത്.
ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28-ന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന. ഈ പദ്ധതി പ്രകാരം അക്കൗണ്ട് എടുക്കാൻ വീടിനു സമീപമുള്ള ഗ്രാമീൺ ബാങ്കിൽ പോയപ്പോഴുണ്ടായ അനുഭവം പങ്ക് വെക്കുകയാണ് പാലക്കാട് സ്വദേശിനിയായ ധ്വനി ഉത്തമൻ.
ജൻ ധൻ അക്കൗണ്ട് എടുക്കാനാണ് വന്നത് എന്ന് പറഞ്ഞപ്പോൾ അത്തരമൊരു സംവിധാനം ബാങ്കിൽ ഇല്ല എന്നായിരുന്നു മാനേജർ നൽകിയ മറുപടി. എന്നാൽ ജൻ ധൻ അക്കൗണ്ട് രാജ്യത്തെ എല്ലാ ബാങ്കുകളിലും നിർബ്ബന്ധമായും ലഭ്യമാക്കേണ്ട സംവിധാനമാണെന്ന കേന്ദ്ര നിർദ്ദേശം പെൺകുട്ടി ബാങ്ക് മാനേജരെ ഓർമ്മിപ്പിച്ചു. വസ്തുതകൾ അറിയാവുന്നവരെ പറ്റിക്കാൻ സാധിക്കില്ലെന്ന് ഉറപ്പായതിനാലാവാം മാനേജർ ഒടുവിൽ അക്കൗണ്ട് നൽകുകയായിരുന്നു.
ഇത്തരം പദ്ധതികളെ കുറിച്ച് എല്ലാവർക്കും വ്യക്തമായ അറിവ് ഉണ്ടായിരിക്കണമെന്ന് ധ്വനി പറയുന്നു. കേന്ദ്ര സർക്കാർ നമുക്ക് നൽകുന്ന ഇത്തരം ആനുകൂല്യങ്ങൾ കൈപ്പറ്റാൻ നമ്മൾ ബലം പ്രയോഗിച്ച് അത് പിടിച്ച് വാങ്ങിക്കേണ്ടുന്ന ഒരു അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. അതിനൊരു മാറ്റം വരണം. ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യക്തമായി പഠിച്ച് സംസാരിച്ചാൽ എവിടെയും വഞ്ചിതരാകാതിരിക്കാൻ നമുക്ക് കഴിയുമെന്നും ധ്വനി വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്:
https://www.facebook.com/dhwanyprashob.dhwany/posts/3693277274097138
ഇത്തരത്തിൽ കേന്ദ്ര സർക്കാർ പദ്ധതികൾ അടിച്ചു മാറ്റാനും നിരുത്സാഹപ്പെടുത്താനും നിരവധി ശ്രമങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്തിന്റെ പദ്ധതിയായി അവതരിപ്പിക്കാനുള്ള ശ്രമം പലയിടത്തും വ്യാപകമാണ്. സൗജന്യ എൽ ഇ ഡി വിതരണ പദ്ധതി, പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പ്രകാരമുള്ള സൗജന്യ പാചക വാതക വിതരണ പദ്ധതി എന്നിവയും ഇത്തരത്തിൽ ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ വ്യാപകമാകുന്നതായി പലയിടങ്ങളിൽ നിന്നും പരാതി ഉയരുന്ന സാഹചര്യത്തിലാണ് യുവതിയുടെ പ്രതികരണം വൈറൽ ആകുന്നത്.
കേന്ദ്രസർക്കാരിന്റെ സൗജന്യ പാർപ്പിട പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയും ചില സ്ഥലങ്ങളിൽ ലോക്കൽ നേതാക്കൾ സംസ്ഥാന പദ്ധതിയായി അവതരിപ്പിക്കാറുണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരമുള്ള പയറും കടലയും സംസ്ഥാന സർക്കാരിന്റെ കിറ്റ് വഴി വിതരണം ചെയ്തത് കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായിരുന്നു.
Discussion about this post