ബംഗലൂരു: കാർഷിക നിയമത്തിന്റെ ആനുകൂല്യം ഏറ്റെടുത്ത് കർണ്ണാടകയിലെ നെൽകർഷകർ. ആയിരം ക്വിന്റൽ സോനാ മസൂറി നെല്ലിന്റെ വിൽപ്പനയ്ക്ക് റിലയൻസ് റീട്ടെയിൽ ലിമിറ്റഡുമായി വമ്പൻ കരാർ ഒപ്പിട്ടിരിക്കുകയാണ് റായ്ചുർ ജില്ലയിലെ സിന്ധനൂരിലെ കർഷകർ.
കർഷകരുടെ നേതൃത്വത്തിലുള്ള സ്വാസ്ത്യ കാർഷികോത്പന്ന കമ്പനിയുമായാണ് റിലയൻസ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഒരു ക്വിന്റലിന് 1950 രൂപ നിരക്കിലാണ് റിലയൻസ് കർഷകരിൽ നിന്നും നെല്ല് വാങ്ങുന്നത്. ഇത് എം എസ് പിയെക്കാൾ 82 രൂപ കൂടുതലാണ്.
നേരത്തെ ഇടനിലക്കാർ വഴി കച്ചവടം ചെയ്യുമ്പോൾ ഓരോ നൂറ് ഇടപാടുകൾക്കും ഒന്നര ശതമാനം കമ്മീഷൻ കർഷകർ നൽകണമായിരുന്നു. ചാക്കിന്റെ പണവും കർഷകർ നൽകണമായിരുന്നു.
നിലവിൽ അഞ്ഞൂറ് ക്വിന്റൽ നെല്ല് ഗോഡൗണുകളിൽ സ്റ്റോക്കുണ്ട്. കൊയ്ത്ത് കഴിയുന്ന മുറയ്ക്ക് റിലയൻസിന് ആവശ്യമായ നെല്ല് നൽകാൻ കഴിയുമെന്ന് കർഷകർ പറഞ്ഞു. ഈ സംവിധാനം രാജ്യത്താകമാനം കർഷകർ ഉപയോഗിക്കാൻ തുടങ്ങിയാൽ ഇടനിലക്കാരുടെ ചൂഷണം അവസാനിക്കുമെന്നും മണ്ഡി സമ്പ്രദായം അപ്രസക്തമാകുമെന്നും കർഷക നേതാക്കൾ ദേശീയ മാധ്യമത്തോട് പറഞ്ഞു.
Discussion about this post