ഡൽഹി: ഏത് വാക്സിൻ വിതരണം ചെയ്യണമെന്നും സ്വീകരിക്കണമെന്നും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാനാവില്ലെന്ന് സൂചന നൽകി കേന്ദ്ര സർക്കാർ. അടിയന്തിര ഉപയോഗത്തിനായി രണ്ട് വാക്സിനുകൾക്ക് അനുമതി നൽകിയ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
ലോകത്തിൽ ഒന്നിലധികം വാക്സിനുകൾ നിലവിലുള്ള എല്ലാ രാജ്യങ്ങളിലും ഏത് വാക്‌സിനുകള്‍ തിരഞ്ഞെടുക്കണമെന്നത് ദേശീയ ഭരണകൂടങ്ങളാണ് തീരുമാനിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയും ഇതേ മാർഗ്ഗമാണ് പിന്തുടരാൻ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനായി സിറം ഇൻസ്റ്റിറ്റ്യൂറ്റിന്റെ കൊവിഷീൽഡ് വാക്സിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിൽ ഒരു വാക്സിനെതിരെ ചിലർ പ്രചാരണങ്ങൾ അഴിച്ചു വിട്ടിരുന്നു. കൊവിഷീൽഡ് വാക്സിൻ തന്നെ ആവശ്യപ്പെടുമെന്ന് കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ നിലപാടെടുത്തതായി ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത്തരം പിടിവാശികൾ അസ്ഥാനത്താക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
Discussion about this post