ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ ഒരു മരണം. ട്രാക്ടർ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തിയത് ആളാണ് മരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് പോലീസ് വെടിവെച്ചിട്ടാണ് മരിച്ചതെന്ന് വരുത്തി തീർക്കുകയാണ് മലയാളത്തിലെ ചില മാധ്യമങ്ങൾ.
അതെ സമയം അക്രമം നടത്തുന്നവരെ കർഷകർ തള്ളിപ്പറഞ്ഞു. തങ്ങൾ സമാധാനപരമായി റാലി നടത്തി തിരിച്ചു പോരുന്നു എന്നും ഇപ്പോഴും ഡൽഹിയിൽ തുടരുന്നവരുമായി തങ്ങൾക്ക് ബന്ധമില്ലെന്നും കർഷകർ അറിയിച്ചു.
അതേസമയം പലയിടക്കും മാർച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചുവെങ്കിലും വലിയ സംഘര്ഷമുണ്ടായില്ല. ഇത് മുതലെടുത്താണ് ഉണ്ടായ മരണം പോലീസിന്റെ മേൽ ആരോപിക്കുന്നത്.
Discussion about this post