ഡൽഹി: ഡൽഹിയിൽ കർഷക സമരത്തിന്റെ പേരിൽ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കർശനമായ നിർദ്ദേശങ്ങളുമായി പൊലീസ്. കർഷകർ മുൻ നിശ്ചയിച്ച വഴികളിലൂടെ തന്നെ മടങ്ങി പോകണമെന്ന് ഡൽഹി പൊലീസ് പറഞ്ഞു. മുൻ നിശ്ചയിച്ച വഴികളിൽ നിന്ന് മാറി സമരക്കാർ പോയത് പ്രശ്നം രൂക്ഷമാക്കിയിരുന്നു.
അതേസമയം തലസ്ഥാനത്തെ ക്രമസമാധാന സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതായാണ് വിവരം
ഇന്ന് രാവിലെ മുതൽ ഡൽഹിയിലെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശനമായി നിരീക്ഷിച്ച് വരികയായിരുന്നു. ഡൽഹിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ ധരിപ്പിച്ചു.
ഡൽഹി അതിർത്തിയിലെ സുപ്രധാന സമര കേന്ദ്രങ്ങളായ സിംഘു, ഗാസിപുർ, തിക്രി, മുകർബ ചൗക്, നംഗോലി എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.
Discussion about this post