തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ബാധ സകല നിയന്ത്രണങ്ങളും ഭേദിച്ച് ഗുരുതരമായി തുടരുന്നു. രാജ്യത്ത് രോഗബാധ ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുകയാണ്. കണ്ണൂർ, എറണാകുളം ഉൾപ്പടെ എട്ട് ജില്ലകളിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻ വർദ്ധനവാണ് പ്രതിദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏഴ് ദിവസം കൊണ്ട് രോഗികളുടെഎണ്ണത്തിൽ 15 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. രോഗികളുടെ എണ്ണം ഏറ്റവും കുറവായിരുന്ന വയനാട് ജില്ലയിൽ ഒരാഴ്ചയിൽ ഉണ്ടായ വർദ്ധനവ് 34 ശതമാനമാണ്. കണ്ണൂരിൽ 40 ശതമാനം വർദ്ധനവുണ്ടായി. തിരുവനന്തപുരത്ത് 33 ശതമാനവും കൊല്ലത്ത് 31 ശതമാനവും കോട്ടയത്ത് 25 ശതമാനവുമാണ് വർദ്ധന.
രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും കഴിഞ്ഞ രണ്ടാഴ്ചയായി കൂടിയിട്ടുണ്ട്. മറ്റ് രോഗങ്ങളുള്ളവരിലെ കൊറോണ ബാധിച്ചുള്ള മരണം കണക്കിൽ പെടുത്തുന്നില്ല. രോഗവ്യാപനം ഇതേ നിലയിൽ തുടർന്നാൽ തീവ്രപരിചരണമടക്കം പ്രതിസന്ധയിലായേക്കാനാണ് സാദ്ധ്യത.
Discussion about this post