Tuesday, March 2, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ചെങ്കോട്ടയിലെ പതാക ഉയര്‍ത്തിയ ആളെത്തിരിച്ചറിഞ്ഞു; പഞ്ചാബ് സ്വദേശി ജുഗ്രാജ് സിംഗിനെ ഉടൻ അറസ്റ്റ് ചെയ്യും

ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രതിഷേധക്കാരെ ചെങ്കോട്ടയില്‍ നിന്ന് നീക്കാനായത്. വൈകുന്നേരത്തോടെ പ്രതിഷേധം അവസാനിച്ചതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

by Brave India Desk
Jan 27, 2021, 12:10 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയാളെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ് അറിയിച്ചു. പഞ്ചാബിലെ തരന്‍ സ്വദേശി ജുഗ്രാജ് സിങ് ആണ് പതാക ഉയര്‍ത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ നിലവില്‍ ആകെ 23 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട കര്‍ഷകനെയും കേസില്‍ പ്രതിചേര്‍ത്തു. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച്‌ പൊതുസേവകരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പൊലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

പൊലീസിനു നേരെ വാള്‍ വീശിയ നിഹാങ്ക് സിഖുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി കണ്ടെത്തി. 100 ലേറെ പൊലീസുകാര്‍ക്ക് ആക്രമണത്തിനിടെ പരിക്കേറ്റിട്ടുണ്ട്. മുകര്‍ബ ചൗക്, ഗസ്സിപുര്‍, ഡല്‍ഹി ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകര്‍ക്ക് പരിക്കേറ്റത്. തിക്രിയിലും ഗസ്സിപുരിലും തിക്രിയിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തുവെന്നും പൊലീസ് വ്യക്തമാക്കി.

കര്‍ഷകരുടെ പേരില്‍ ഖാലിസ്ഥാന്‍ ഭീകരർ; അക്രമം നടത്തുന്നതിന് ISI ബാബര്‍ ഖല്‍സയ്ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ഡല്‍ഹി പൊലീസുമായി പലതവണ നടത്തിയ കൂടിക്കാഴ്ചയിലും സമാധാനപരമായി സമരം നടത്തുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാക്കള്‍ വ്യക്തമാക്കിയത്. 12 മണിക്കാണ് സമരം ആരംഭിക്കുന്നതെന്നും, റാലി പോകുന്ന റോഡുകളും നേരത്തെ നിശ്ചയിച്ചുറപ്പിച്ചു.എന്നാല്‍ രാവിലെ 8 മണിയോടെ റാലി ആരംഭിക്കുകയും നിശ്ചയിച്ച വഴിയില്‍ നിന്ന് മാറി സഞ്ചരിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ അനിഷ്ടസംഭവങ്ങളും ആരംഭിച്ചു. എട്ടര മണിയോടെ ഏകദേശം 6000-7000 ട്രാക്ടറുകള്‍ സമരത്തില്‍ പങ്കെടുക്കാനെത്തി.നിശ്ചയിച്ച വഴിയില്‍ നിന്ന് മാറിയാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്.

ഇളയമകളെ കൊന്നത് മൂത്ത മകള്‍, പിന്നെ അവള്‍ കൊല്ലാന്‍ യാചിച്ചെന്ന് അമ്മ; മൃതദേഹം നഗ്നമായനിലയില്‍

വാള്‍, കൃപാണ്‍, തുടങ്ങിയ ആയുധങ്ങള്‍ അവരുടെ പക്കലുണ്ടായിരുന്നു. ന്യൂഡല്‍ഹിയിലേക്ക് നീങ്ങാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് ആക്രമണം ആരംഭിച്ചത്. പൊലീസ് ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ പൂര്‍ണമായും തകര്‍ത്തു. ബാരിക്കേഡിനു സമീപം നിലകൊണ്ട പൊലീസുകാരെ ഇടിച്ചിട്ട് നീങ്ങാനുള്ള ശ്രമവും നടന്നു. തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലേക്ക് നീങ്ങിയത്.കോട്ടയുടെ മുകളിലേക്ക് കയറി സിഖ് പതാക സ്ഥാപിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രതിഷേധക്കാരെ ചെങ്കോട്ടയില്‍ നിന്ന് നീക്കാനായത്. വൈകുന്നേരത്തോടെ പ്രതിഷേധം അവസാനിച്ചതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: red fortTOPTractor RallyKhalistan terroristKhalistan flag
Share295TweetSendShare

Discussion about this post


Related News

​ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ ചരിത്രവിജയം; സര്‍ക്കാര്‍ പാവങ്ങള്‍ക്കായി നടത്തുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ്​ വിജയമെന്ന് അമിത് ഷാ

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി; ​ഗുജറാത്ത് കോൺ​ഗ്രസിൽ കൂട്ടരാജി

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ രാജ്നാഥ് സിംഗ്; രാജ്യത്തെ കോവിഡ് മുക്തമാക്കാന്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് പ്രതികരണം

ഗുജറാത്തിൽ ചരിത്ര വിജയം കുറിച്ച് ബിജെപി; തരിപ്പണമായി കോൺഗ്രസ്

Next Post

അക്രമങ്ങളിൽ കർഷക യൂണിയന് പങ്കില്ലെന്ന വാദം പൊളിയുന്നു, ആയുധങ്ങളുമായി വരാൻ കർഷക യൂണിയൻ നേതാവ് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്

Latest News

​ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ ചരിത്രവിജയം; സര്‍ക്കാര്‍ പാവങ്ങള്‍ക്കായി നടത്തുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ്​ വിജയമെന്ന് അമിത് ഷാ

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി; ​ഗുജറാത്ത് കോൺ​ഗ്രസിൽ കൂട്ടരാജി

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ രാജ്നാഥ് സിംഗ്; രാജ്യത്തെ കോവിഡ് മുക്തമാക്കാന്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് പ്രതികരണം

New Delhi, Aug 02 (ANI): A health worker in personal protective equipment (PPE) collects a nasal sample from a woman at a local health centre to conduct tests for the coronavirus disease (COVID-19), amid the spread of the disease, in New Delhi on Sunday. (ANI Photo/Rahul Singh)

കേരളത്തിൽ ഇന്ന് 2938 പേര്‍ക്ക് കോവിഡ്; മരണം 4226 ആയി

ഗുജറാത്തിൽ ചരിത്ര വിജയം കുറിച്ച് ബിജെപി; തരിപ്പണമായി കോൺഗ്രസ്

വീട്ടമ്മമാർക്ക് സന്തോഷവാർത്ത; രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കോടി സൗജന്യ ഗ്യാസ് കണക്ഷന്‍ കൂടി നല്‍കാനൊരുങ്ങി കേന്ദ്രം

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന നടപടി അവസാനിപ്പിക്കണം’; ഒരുവിഭാഗം നേതാക്കളോട് കോണ്‍ഗ്രസ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; സ്വർണവില ആറുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News