പട്ന: ബിഹാറിൽ ബിജെപി വക്താവ് അസ്ഫർ ഷംസിക്ക് വെടിയേറ്റു. അജ്ഞാത സംഘമാണ് ഷംസിക്ക് നേരെ വെടിയുതിർത്തത്. ആക്രമണത്തിന് പിന്നിൽ മൂന്നംഗ സംഘമാണ് എന്നാണ് റിപ്പോർട്ട്.
ജമാല്പുർ കോളേജിലെ അസോസിയേറ്റ് പ്രഫസറാണ് അസ്ഫർ ഷംസി. കോളേജിന് സമീപത്ത് വെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. നിലവിൽ അദ്ദേഹത്തെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോളേജിൽ സഹപ്രവർത്തകനുമായി അടുത്തിടെ ഷംസി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഷംസിയുടെ മൊഴി രേഖപ്പെടുത്തിയെന്നും അദ്ദേഹവുമായി തർക്കമുണ്ടായ സഹപ്രവർത്തകനെ അറസ്റ്റ് ചെയ്‌തെന്നും പോലീസ് പറഞ്ഞു.
അതേസമയം ബിജെപി വക്താവിന് വെടിയേറ്റതിൽ പാർട്ടി ശക്തമായി പ്രതിഷേധിച്ചു. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമുണ്ടോ എന്ന് അന്വേഷിക്കാൻ ബിജെപി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ബിഹാർ സർക്കാർ വ്യക്തമാക്കി.
Discussion about this post