ഡൽഹി: സമരത്തിന്റെ പേരിൽ അക്രമം നടത്തുന്നവർക്ക് അന്ത്യശാസനവുമായി യഥാർത്ഥ കർഷകർ. ഹരിയാനയിലെ റെവാരി മേഖലയിലെ കർഷകരാണ് സമരക്കാർക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയെ അപമാനിക്കുന്നത് കണ്ട് നിൽക്കില്ലെന്നും 4 മണിക്കൂറിനുള്ളിൽ ദേശീയ പാതയിലെ സമരം അവസാനിപ്പിക്കണമെന്നും കർഷകർ മുന്നറിയിപ്പ് നൽകുന്നു.
ഹരിയാനയിലെ റെവാരി മേഖലയിലെ മസാനി, തിത്താർപൂർ, നിഗാനിയവാസ്, ഖഡ്ഖാദ, ജീത്പുര തുടങ്ങിയ 15 ഗ്രാമങ്ങളിൽ നിന്നുള്ള ഗ്രാമവാസികളാണ് ദുൻഗർവാസ് ഗ്രാമത്തിൽ പഞ്ചായത്ത് കൂടി തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ചെങ്കോട്ടയിൽ ഖാലിസ്ഥാൻ കൊടി ഉയർത്തിയതിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ഒന്നടങ്കം പ്രതിഷേധ റാലിയും സംഘടിപ്പിച്ചു.
ദേശീയ പാത ഉപരോധിക്കുന്നവർക്ക് അന്ത്യശാസനം നൽകാനായി ഗ്രാമവാസികളും കർഷകരും തടിച്ച് കൂടി. റോഡ് ഉപരോധം മൂലം ഗ്രാമവാസികൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് കർഷകർ പറഞ്ഞു. ഒടുവിൽ പൊലീസിന്റെ അഭ്യർത്ഥന മാനിച്ചാണ് കർഷകർ പിരിഞ്ഞു പോയത്. റോഡ് ഉപരോധിച്ച് സമരം ചെയ്യുനവർക്ക് പൊലീസും അന്ത്യശാസനം നൽകിയിട്ടുണ്ട്.
Discussion about this post