കർഷകരെന്ന വ്യാജേന ട്രാക്ടർ സമരം നടത്തി ഡൽഹിയിൽ അക്രമ സംഭവങ്ങൾ നടത്തിയ അക്രമികളെ ന്യായീകരിച്ചും പോലീസിനെതിരെ വ്യാജ വാർത്തകൾ സൃഷ്ടിച്ചും കലാപം ആളിക്കത്തിക്കാൻ ശ്രമിച്ചത് മാധ്യമ പ്രവർത്തകർ തന്നെയെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളിൽ കോൺഗ്രസ് അനുകൂല മാധ്യമങ്ങളും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ഇതേ നിലപാടാണ് എടുത്തത്. ഇതിനെതിരെ ഇപ്പോൾ നടപടി ഉണ്ടായിരിക്കുകയാണ്.
ഇടനിലക്കാരുടെ സമരം രാജ്യത്തിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും എംപിക്കെതിരെയും ഉത്തര്‍പ്രദേശ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി. തിരുവനന്തപുരം എംപി ശശി തരൂര്‍, ഇന്ത്യടുഡേയിലെ മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് സര്‍ദേശായി, മലയാളി മാധ്യമപ്രവര്‍ത്തകനും കാരവന്റെ എഡിറ്ററുമായി വിനോദ് കെ. ജോസ് എന്നിവരടക്കമുള്ള എട്ടു പേര്‍ക്കെതിരെയാണ് നോയിഡ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കെതിരെ ലഭിച്ച പരാതിയിലാണ് നടപടി. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഡാലോചന, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.വാസ്തവത്തില്‍ ട്രാക്ടര്‍ മറിഞ്ഞുണ്ടായ അപകടത്തിലാണ് കര്‍ഷകന്‍ മരിച്ചത്. എന്നാല്‍ ദല്‍ഹി പൊലീസിന്‍റെ വെടിയേറ്റ് മരിച്ചു എന്ന വ്യാജവാര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ വിവിധ ചാനലുകളും വെബ്‌സൈറ്റുകളും വഴി പ്രചരിപ്പിച്ചു.
ശശി തരൂര്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് ഈ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. നാഷണല്‍ ഹെറാള്‍ഡ് സീനിയര്‍ എഡിറ്റര്‍ മൃണാള്‍ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റര്‍ സഫര്‍ ആഗ, കാരവന്‍ എഡിറ്ററും സ്ഥാപകനുമായ പരേഷ് നാഥ്, കാരവന്‍ എഡിറ്റര്‍ ആനന്ദ് നാഥ്, കാരവന്‍ എക്‌സിക്യൂട്ടീവ് എഡിററര്‍ വിനോദ് കെ ജോസ് എന്നിവരുടെ പേരുകളും യുപി പൊലീസിന്‍റെ എഫ് ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പ്രചരിച്ച വ്യാജവാര്‍ത്ത പ്രതിഷേധക്കാരെ കൂടുതല്‍ അക്രസാക്തരാകാന്‍ പ്രേരിപ്പിച്ചതായും പറയപ്പെടുന്നു.
Discussion about this post