ഡല്‍ഹി: ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം രാജ്യത്ത് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം. മുംബൈ,ചെന്നൈ നഗരങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. അതേ സമയം ഇന്നലെ നടന്ന സ്‌ഫോടനത്തിന്റെ പിന്നില്‍ ലഷ്‌കര്‍ ഇ തായ്ബ , ജയ്‌ഷെ ഇ മുഹമ്മദ് എന്നീ സംഘടനകളുടെ കൈകളുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
ചെങ്കോട്ടയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടനം നടന്നത്. സ്ഥിതിഗതികള്‍ വളരെ ഗൗരവമായാണ് കേന്ദ്രം കണക്കാക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാള്‍ സന്ദര്‍ശനം റദ്ദാക്കിയേക്കാം എന്നും സൂചനയുണ്ട്.
റോഡില്‍ വരുന്ന വാഹനങ്ങളെ ലക്ഷ്യമിട്ടാണ് ഐഇഡി മണ്ണിലേക്ക് താഴ്ത്തിവെച്ചത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്. ജനുവരി 29 തന്നെ സ്‌ഫോടനത്തിന് തെരഞ്ഞെടുത്തതിനും പ്രത്യേകതയുണ്ട്. കാരണം ജനുവരി 29 ന് ഇന്ത്യ -ഇസ്രായേല്‍ നയതന്ത്ര സൗഹൃദത്തിന്റെ 29 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. പകുതി കരിഞ്ഞ നിലയിലെ പിങ്ക് നിറത്തിലുള്ള സ്‌കാർഫും ഇസ്രയേൽ അംബാസിഡർക്കെന്ന പേരിലുള്ള വിലാസം എഴുതിയ കവറും സംഭവസ്ഥലത്തുനിന്നും ലഭിച്ചിട്ടുണ്ട്. കവർ സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും 12 അടി അകലെയാണ് കിടന്നിരുന്നത്. വിരലടയാളങ്ങൾ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
Discussion about this post