ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങളുടെ പേരിൽ ശശി തരൂരിനും സംഘത്തിനുമെതിരെ കേസുകളുടെ ഘോഷയാത്ര. കർണാടക, ഹരിയാന, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ ഡൽഹി പൊലീസും തിരുവനന്തപുരം എം പിക്കെതിരെ കേസെടുത്തു.
ട്വിറ്ററിലൂടെ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലാണ് കേസ്. ശശി തരൂരും ഇന്ത്യ ടുഡെ മാദ്ധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയും ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ഡൽഹി പോലീസ് കേസ് എടുത്തത്. മാദ്ധ്യമ പ്രവർത്തകരായ പരേഷ് നാഥ്, ആനന്ദ് നാഥ്, വിനോദ് കെ. ജോസ്, മൃണാൾ പാണ്ഡെ, സഫർ അഘ എന്നിവർക്കെതിരെയാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120ബി, 153, 504, 505-1ബി എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.
ട്രാക്ടർ കലാപത്തിനിടെയുണ്ടായ അതിക്രമങ്ങളിൽ കർണാടകയിലും ഹരിയാനയിലും രാജ്യദ്രോഹത്തിനാണ് തരൂരിനെതിരെ കേസ് എടുത്തിരിക്കുന്നത്.
Discussion about this post