ഡൽഹി: ലോകത്തിന് അത്ഭുതമായി ഇന്ത്യയുടെ കൊവിഡ് വാക്സിൻ വിതരണം. ഭരണകൂടത്തിന്റെ കഴിവുകേടിൽ ദുരിതമനുഭവിക്കുന്ന പാകിസ്ഥാനിലെ ജനങ്ങൾക്ക് എഴുപത് ലക്ഷം ഡോസ് ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിൻ നൽകും. ഓക്സ്ഫഡ് ആസ്ട്ര സെനിക്ക ഇന്ത്യയിൽ വികസിപ്പിച്ച കൊവിഷീൽഡ് വാസ്കിനാണ് പാകിസ്ഥാന് ലഭ്യമാകുക.
ഇരുപത് ശതമാനം പാകിസ്ഥാൻ ജനതയ്ക്കാണ് ഇന്ത്യൻ നിർമ്മിത വാക്സിൻ നൽകുക. അടുത്ത മാര്‍ച്ചോടെ പാകിസ്ഥാനില്‍ കോവിഷീല്‍ഡ് വാക്സില്‍ ലഭ്യമാകും. ഇതിനായുള്ള രജിസ്ട്രേഷൻ അടക്കമുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി പാക് പ്രധാനമന്ത്രിയുടെ പ്രത്യേക ആരോഗ്യ ഉപദേശകന്‍ ഡോ. ഫൈസല്‍ സുല്‍ത്താന്‍ വ്യക്തമാക്കി.
ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള കൊവാക്സ് കൂട്ടായ്മയിൽ അംഗമാണ് പാകിസ്ഥാനും. ഇന്ത്യയില്‍ നിന്നും 100 ലക്ഷം വാക്സിനുകള്‍ വാങ്ങുമെന്നാണ് കൊവാക്സ് കൂട്ടായ്മ അറിയിച്ചിരിക്കുന്നത്. ഇങ്ങനെ വാങ്ങുന്ന വാക്സിന്റെ ഒരു പങ്കാണ് പാകിസ്ഥാനും ലഭിക്കുക.
അതേസമയം ‘വാക്സിൻ മൈത്രി‘ എന്ന ഇന്ത്യയുടെ കൊവിഡ് വാക്സിൻ വിതരണ പദ്ധതി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒമാനിലേക്ക് ഇന്ത്യ നിലവില്‍ ഒരു ലക്ഷം ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന് ഇന്ത്യ 5 ലക്ഷം വാക്സിനുകള്‍ നല്‍കിയിരുന്നു. കൂടാതെ നിക്വരാഗ്വ, ബാര്‍ബഡോസ്, ഡൊമനിക്ക, മംഗോളിയ എന്നീ രാജ്യങ്ങള്‍ക്കും ഇന്ത്യ വാക്സിന്‍ നല്‍കും. ഈജിപ്ത്, അള്‍ജീരിയ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്കും ഇന്ത്യ വാക്സിൻ ലഭ്യമാക്കുന്നുണ്ട്.
Discussion about this post