ന്യൂഡല്‍ഹി: പൂര്‍ണമായും പേപ്പര്‍ രഹിത ബഡ്‌ജറ്റിന് തുടക്കമിട്ട് മോദി സര്‍ക്കാര്‍. ബഡ്‌ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. ബഡ്ജറ്റ് അവതരണം തുടങ്ങി. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവർക്ക് സഹായകരമായി. ജിഡിപിയുടെ 13 ശതമാനം ചിലവിട്ട് ആത്മനിർഭർ പാക്കേജുകൾ അവതരിപ്പിച്ചു എന്ന് ധനമന്ത്രി പറഞ്ഞു. അസാധാരണ ധൈര്യത്തോടെയാണ് കോവിഡിനെ രാജ്യം നേരിട്ടത്.
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ രാജ്യം പൂര്‍ണമായും സജ്ജമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കര്‍ഷകരുടെ വരുമാനം ഇരട്ടിയായെന്നും ധനമന്ത്രി. കര്‍ഷകര്‍ക്കും അസംഘടിത വിഭാഗങ്ങള്‍ക്കും പിന്തുണ നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തി.ഇതു പറഞ്ഞപ്പോള്‍ പ്രതിപക്ഷം ബഹളമുണ്ടാക്കി.റിസര്‍വ് ബാങ്ക് നടപടികള്‍ ഉള്‍പ്പെടെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജുകളില്‍ 27.1 ലക്ഷം കോടി രൂപയുടെ നടപടികള്‍ സ്വീകരിച്ചെന്ന് ധനമന്ത്രി.
ധനമന്ത്രി നിർമ്മല സീതാരാമന്റെ ബഡ്ജറ്റ് അവതരണം തുടങ്ങി: ഇന്ത്യന്‍ നിര്‍മ്മിത ടാബുമായി ധനമന്ത്രി
ഇത് ജിഡിപിയുടെ 13 ശതമാനം വരും. സാമ്പത്തിക രംഗത്തിന്റെ കുതിപ്പിനായി ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി തുടരുമെന്നും ധനമന്ത്രി. രാജ്യത്തെ സാമ്പത്തിക മേഖല മികവിന്‍റെ പാതയിലേക്ക് മടങ്ങുന്നു. ഇപ്പോഴത്തെ പ്രതിസന്ധി ആഗോള കാരണത്താല്‍. ഇന്ത്യയുടെ വാക്സിനിലാണ് ലോകരാഷ്ട്രങ്ങളുടെ പ്രതീക്ഷയെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍.
അതേസമയം ബഡ്‌ജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കും. ധനമന്ത്രി ബഡ്‌ജറ്റ് അവതരണത്തിന് അനുമതി തേടി രാഷ്ട്രപതിയെ കണ്ടിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുമതി നൽകിയതോടെയാണ് നിർമല സീതാരാമൻ ബഡ്ജറ്റ് അവതരണം തുടങ്ങിയത്.
Discussion about this post