ന്യൂഡല്‍ഹി : പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. സമരത്തിനിടെ ട്രാക്ടർ മറിഞ്ഞ് മരിച്ച യുവാവിന്റെ കുടുംബത്തെ കാണാന്‍ ഉത്തര്‍പ്രദേശിലെ രാംപുരിലേക്ക് പോകുമ്പോഴാണ് അപകടം. ഹാപുരിൽ വെച്ച് വാഹനവ്യൂഹത്തിലെ നാല് വാഹനങ്ങള്‍ കൂട്ടിയിട്ടാണ് അപകടമുണ്ടായത്. പ്രിയങ്ക സുരക്ഷിതയാണ്. പ്രിയങ്ക ഗാന്ധിയുടെ ഡ്രൈവർ പൊടുന്നനെ കാർ നിർത്തിയതിനാൽ പുറകിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.
പ്രിയങ്ക സഞ്ചരിച്ച കാറിനു പുറകിൽ നാല് വാഹനങ്ങൾ ഉണ്ടായിരുന്നു. പ്രിയങ്ക സഞ്ചരിച്ച കാറിന്റെ ചില്ലിൽ മൂടൽമഞ്ഞുമൂലം അഴുക്ക് നിറഞ്ഞതിനാൽ കൃത്യമായ കാഴ്ച ഡ്രൈവർക്കില്ലായിന്നു. കാഴ്ചക്കുറവ് മൂലമുള്ള അപകടം ഒഴിവാക്കാൻ ഡ്രൈവർ കാർ പെട്ടന്ന് നിർത്തുകയായിരുന്നു.
ഇതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പതിനൊന്നു മണിക്കാണ് രാംപുരില്‍ മരിച്ച നവരീത് സിങ്ങിന്റെ വസതി പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കുന്നത്. രാവിലെയാണ് ഡല്‍ഹിയില്‍ നിന്ന് അവര്‍ രാംപുരിലേക്ക പുറപ്പെട്ടത്.
Discussion about this post