ഡൽഹി: കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചതോടെ ഇന്ത്യാ വിരുദ്ധ ഉള്ളടക്കങ്ങൾ നിറഞ്ഞ അക്കൗണ്ടുകൾ കൂട്ടത്തോടെ നീക്കം ചെയ്ത് ട്വിറ്റർ. ഇന്ത്യാ വിരുദ്ധ ഉള്ളടക്കങ്ങൾ നിറഞ്ഞ 702 അക്കൗണ്ടുകൾ നീക്കം ചെയ്തതായി ട്വിറ്റർ അറിയിച്ചു. മേലിൽ ഇത്തരം ഉള്ളടക്കങ്ങൾ കർശനമായി നിരീക്ഷിച്ച ശേഷം നടപടിയെടുക്കമെന്നും ട്വിറ്റർ കേന്ദ്ര സർക്കാരിന് ഉറപ്പ് നൽകി.
ഐടി നിയമത്തിലെ 69എ(3) പ്രകാരം നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറായേക്കുമെന്ന വിവരത്തെ തുടർന്നാണ് ട്വിറ്റർ അതിവേഗം നടപടി സ്വീകരിച്ചത്. പിഴയും ഏഴ് വർഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന വകുപ്പാണിത്.
രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാൻ എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളും ബാദ്ധ്യസ്ഥരാണെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് ഓർമ്മിപ്പിച്ചു. കർഷക സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ 126 അക്കൗണ്ടുകളും ഖാലിസ്ഥാൻ- പാക് ബന്ധമുള്ള 583 അക്കൗണ്ടുകളുമാണ് ട്വിറ്റർ നീക്കം ചെയ്തത്.
Discussion about this post