ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയ്ക്കെതിരെ ശക്തമായ വിമർശനങ്ങളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ ഉയർത്തിയത്. വളരെ ലളിതവും മൂർച്ചയുള്ളതുമായ ഭാഷയിലായിരുന്നു ധനമന്ത്രി രാഹുലിന് മറുപടി നൽകിയത്.
ധനമന്ത്രി രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സ്വഭാവത്തെയും കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങളെയുമാണ് നിർമ്മല സീതാരാമൻ ആയുധമാക്കിയത്. പ്രധാനമന്ത്രി പദത്തിൽ ആരു ഇരുന്നാലും രാഹുൽ ഗാന്ധി അപമാനിക്കും. അത് രാഹുലിൻറെ ശീലമാണ്. അതിന് നരേന്ദ്രമോദിയെന്നോ മൻമോഹൻസിംഗെന്നോ വ്യത്യാസമില്ലെന്നും നിർമ്മല സീതാരാമൻ പ്രതികരിച്ചു. മൻമോഹൻസിംഗിൻറെ ഓർഡിനൻസ് രാഹുൽഗാന്ധി വലിച്ചുകീറിയതും നിർമ്മല സീതാരാമൻ ലോക്സഭയെ ഓർമ്മിപ്പിച്ചു.
കുറ്റവാളികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. ഈ തീരുമാനം ഫലപ്രദമല്ലാത്തതാക്കാൻ യുപിഎ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. ഇത് തികഞ്ഞ വിഡ്ഢിത്തമെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അന്ന് പറഞ്ഞത്. ഓർഡിനൻസ് വലിച്ചെറിയണം എന്നാണ് രാഹുൽ വിമർശിച്ചത്. സ്വന്തം സർക്കാരിൻറെ ഓർഡിനൻസ് വലിച്ചുകീറിയ രാഷ്ട്രീയ മര്യാദയാണ് രാഹുലിൻറേതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
2013 ൽ രാഹുൽ ഗാന്ധി ഓർഡിനൻസ് വലിച്ചുകീറിയപ്പോൾ രാജിവയ്ക്കാൻ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആഗ്രഹിച്ചിരുന്നുവെന്ന് അന്നത്തെ ആസൂത്രണ കമ്മീഷൻ മേധാവി മോണ്ടെക് സിംഗ് അൽഹുവാലിയ വ്യക്തമാക്കിയിരുന്നു .
“ഒരു പാർട്ടിയുടെ സർക്കാരിൽ, ‘മരുമകന്’ നിരവധി സംസ്ഥാനങ്ങളിൽ (രാജസ്ഥാൻ, ഹരിയാന) ഭൂമി ലഭിച്ചു. ഇതിന്റെ വിശദാംശങ്ങൾ എനിക്ക് തരാൻ സാധിക്കും. . ഞങ്ങൾ രണ്ടുപേർ പാർട്ടിയെ നോക്കാം.. മകളും മരുമകനും സ്വത്ത് നോക്കിക്കൊള്ളണം ഇതാണ് രാഹുലിൻറെ കുടുംബപാർട്ടിയുടെ അവസ്ഥയെന്നും നിർമ്മലാ സീതാരാമൻ പരിഹസിച്ചു.
Discussion about this post