ഹാഥ്റസ് കേസില്‍ കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ശരീഫിനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്തത് കാക്കനാട് ജില്ലാ ജയിലിലെത്തിയാണ്. നേരത്തെ റൗഫിനെതിരെ പ്രൊഡക്ഷന്‍ വാറന്‍റ് വാങ്ങിയിരുന്നു. കേസ് ഹാഥ്റസ് കലാപ ശ്രമ കേസില്‍ ഫണ്ട് കൈമാറിയത് റൗഫ് ആണെന്നാണ്. ഇന്നലെ, ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ റൗഫ് ശരീഫിന് ജാമ്യം ലഭിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് യു.പി പൊലീസ് റൗഫിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ലഖ്നൗവിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി സമര്‍പ്പിച്ച അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളുകയും ചെയ്തു. ലഖ്നൌ കോടതിയിലാണ് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്.
കാമ്പസ് ഫ്രണ്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കൈകാര്യം ചെയ്യുന്നത് റൗഫ് വഴിയാണെന്നും ഇതിനായി വിദേശത്ത് നിന്നടക്കം റൗഫിന്‍റെ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപയെത്തിയെന്നും ഇ.ഡി കണ്ടെത്തി . ഇയാൾ രാജ്യം വിടാൻ ശ്രമിക്കുമ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇ.ഡി കണ്ടെത്തിയത് പ്രതികളുടെ ഹഥ്റാസ് യാത്രക്കായുള്ള ഫണ്ട് കൈമാറിയത് റൗഫ് ശരീഫ് ആണെന്നായിരുന്നു.
Discussion about this post