മുംബൈ: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുളള അന്താരാഷ്ട്ര ഗൂഢാലോചനയ്ക്കിടയാക്കിയ ‘ ടൂള്‍കിറ്റ് ‘ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ .ടൂള്‍കിറ്റ് രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരായശാന്തനുവും ദിശ രവിയും ഖാലിസ്ഥാന്‍ അനുകൂല സംഘടനകളായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി സൂ മീറ്റിങില്‍ പങ്കെടുത്തിരുന്നെന്ന് ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ ജോയിന്റ് കമ്മീഷണര്‍ പ്രേംനാഥ് പറഞ്ഞു.
കർഷകരുടെ പ്രതിഷേധത്തിൽ നിർണായക റിസോഴ്‌സ് വ്യക്തിയായിരുന്നു ഫ്രീഡ്രിക്ക് എന്ന് മാധ്യമ നിരീക്ഷകനായ ഡിസിൻഫോളാബിന്റെ റിപ്പോർട്ടിൽ പറയുന്നു, അദ്ദേഹത്തിന്റെ പേര് അബദ്ധത്തിൽ ടൂൾകിറ്റിൽ തൻബെർഗ് വെളിപ്പെടുത്തുകയായിരുന്നു.അറിയപ്പെടുന്ന ഖാലിസ്ഥാനി ഭജൻ സിംഗ് ബിന്ദറുമായി ഫ്രീഡ്രിക്ക് ബന്ധപ്പെട്ടിരുന്നുവെന്ന് പറയപ്പെടുന്നു.ഫാസിസത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഫ്രീഡ്രിക്ക് ഇപ്പോൾ മലേഷ്യയിലാണ് താമസിക്കുന്നതെന്ന് ഇക്കാര്യം അന്വേഷിക്കുന്ന പോലീസ് പറഞ്ഞു. യുഎസ്എയിലെ മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച പ്രതിഷേധക്കാരുടെ ഭാഗമാണ് ഇയാൾ.
സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗ് പോസ്റ്റ് ചെയ്ത ‘ടൂൾകിറ്റ്’ മാർഗരേഖയുമായി ബന്ധപ്പെട്ട നടപടികൾ ദിശ, നികിത, ശാന്തനു എന്നിവർ ഏകോപിപ്പിച്ചെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ഈ മാസം 11നു മുംബൈ ഗോരേഗാവിലെ നികിതയുടെ ഫ്ലാറ്റിൽ തിരച്ചിൽ നടത്തിയ പൊലീസ് ലാപ്ടോപ്പും മൊബൈൽ ഫോണും മറ്റും പിടിച്ചെടുത്തിരുന്നു. അതേസമയം ടൂൾ കിറ്റ് കേസിൽ അന്വേഷണം പാകിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്‌ഐ യിലേക്കും വ്യാപിപ്പിച്ചു ഡൽഹി പോലീസ്.
പോലീസിന് നികിത നൽകിയ പ്രസ്താവനയിൽ, കർഷകരുടെ പ്രതിഷേധത്തിന് സോഷ്യൽ മീഡിയയിൽ പിന്തുണ നൽകുന്നതിൽ താൻ ഒരു പങ്കുവഹിച്ചുവെന്നും ആഗോളതലത്തിൽ പ്രവർത്തകരുമായി വിശദാംശങ്ങൾ പങ്കുവെച്ചതായും നികിത ജേക്കബ് അംഗീകരിച്ചു, അതേസമയം പരിസ്ഥിതി പ്രവര്‍ത്തകനായ ശാന്തനുവിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് പരിഗണിക്കും. അതെ സമയം സമാന കേസിൽ മലയാളിയും ആം ആദ്മി പ്രവർത്തകയുമായ നികിതയും മുൻകൂർ സ്ഥിര ജാമ്യഅപേക്ഷയുമായി മുംബൈ കോടതിയെ സമീപിച്ചിരുന്നു.
വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്ച സമയം വേണമെന്നും അതുവരെ പൊലീസ് നടപടി തടയണമെന്നും ആവശ്യപ്പെട്ടാണ് ശാന്തനു ഹര്‍ജി നല്‍കിയത്.ഡല്‍ഹി പൊലീസ് വീടിന് മുമ്പില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും നിയമനടപടികള്‍ പലതും പാലിക്കാതെ തന്റെ പല സാധനങ്ങളും രേഖകളും മറ്റും പിടിച്ചെടുത്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രായമായ മാതാപിതാക്കളുടെ മേല്‍ പൊലീസ് അനാവശ്യമായി സമ്മര്‍ദ്ദം ചെലുത്തുന്നെന്നും ഭരണഘടന രാജ്യത്തെ പൗരന് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ടൂള്‍ കിറ്റ് ; നികിത ജേക്കബിനെയും ശാന്തനു മുകുളിനെയും അറസ്റ്റ് ചെയ്യാൻ ഡല്‍ഹി പൊലീസ് മഹാരാഷ്ട്രയിൽ
പരിസ്ഥിതി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എക്സ്.ആര്‍ ഇന്ത്യ എന്ന സംഘടനയുടെ സ്ഥാപകനാണ് ശാന്തനു മുളുക്. ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ടൂള്‍കിറ്റ് രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരായ ശാന്തനുവും ദിഷ രവിയും ഖാലിസ്ഥാന്‍ അനുകൂല സംഘടനകളായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി സൂ മീറ്റിങില്‍ പങ്കെടുത്തിരുന്നെന്ന് ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ ജോയിന്റ് കമ്മീഷണര്‍ പ്രേംനാഥ് പറഞ്ഞു.
ശാന്തനുവിന്റെ മുംബൈയിലെ വീട്ടില്‍ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ പരിശോധന നടത്തി. വീട്ടിലുളളവരെ ചോദ്യം ചെയ്തു. ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പരിശോധിച്ചു. ഒരേസമയം ബെംഗളൂരുവിലും ഡല്‍ഹിയിലും പരിശോധന നടത്തുകയാണ് ഡല്‍ഹി പൊലീസ്.അതേസമയം ആക്ടിവിസ്റ്റ് ശാന്തനു മുളുകിനും കുടുംബത്തിനും കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകം പിന്തുണ പ്രഖ്യാപിച്ചു.
Discussion about this post