Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ടൂൾ കിറ്റിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന, പീറ്റർ ഫെഡറിക് ഖാലിസ്ഥാൻ വാദികളുടെ വക്താവ്, ദിഷയും നികിതയും ശാന്തനുവുമായി നിരന്തര ബന്ധം : അന്വേഷണം പാക് ചാര സംഘടനയിലേക്കും

ടൂള്‍കിറ്റ് രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരായശാന്തനുവും ദിശ രവിയും ഖാലിസ്ഥാന്‍ അനുകൂല സംഘടനകളായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി സൂ മീറ്റിങില്‍ പങ്കെടുത്തിരുന്നെന്ന് ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ ജോയിന്റ് കമ്മീഷണര്‍

by Brave India Desk
Feb 16, 2021, 12:57 pm IST
in India, International
Share on FacebookTweetWhatsAppTelegram

മുംബൈ: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുളള അന്താരാഷ്ട്ര ഗൂഢാലോചനയ്ക്കിടയാക്കിയ ‘ ടൂള്‍കിറ്റ് ‘ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ .ടൂള്‍കിറ്റ് രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരായശാന്തനുവും ദിശ രവിയും ഖാലിസ്ഥാന്‍ അനുകൂല സംഘടനകളായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി സൂ മീറ്റിങില്‍ പങ്കെടുത്തിരുന്നെന്ന് ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ ജോയിന്റ് കമ്മീഷണര്‍ പ്രേംനാഥ് പറഞ്ഞു.

കർഷകരുടെ പ്രതിഷേധത്തിൽ നിർണായക റിസോഴ്‌സ് വ്യക്തിയായിരുന്നു ഫ്രീഡ്രിക്ക് എന്ന് മാധ്യമ നിരീക്ഷകനായ ഡിസിൻഫോളാബിന്റെ റിപ്പോർട്ടിൽ പറയുന്നു, അദ്ദേഹത്തിന്റെ പേര് അബദ്ധത്തിൽ ടൂൾകിറ്റിൽ തൻ‌ബെർഗ് വെളിപ്പെടുത്തുകയായിരുന്നു.അറിയപ്പെടുന്ന ഖാലിസ്ഥാനി ഭജൻ സിംഗ് ബിന്ദറുമായി ഫ്രീഡ്രിക്ക് ബന്ധപ്പെട്ടിരുന്നുവെന്ന് പറയപ്പെടുന്നു.ഫാസിസത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഫ്രീഡ്രിക്ക് ഇപ്പോൾ മലേഷ്യയിലാണ് താമസിക്കുന്നതെന്ന് ഇക്കാര്യം അന്വേഷിക്കുന്ന പോലീസ് പറഞ്ഞു. യുഎസ്എയിലെ മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച പ്രതിഷേധക്കാരുടെ ഭാഗമാണ് ഇയാൾ.

Stories you may like

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗ് പോസ്റ്റ് ചെയ്ത ‘ടൂൾകിറ്റ്’ മാർഗരേഖയുമായി ബന്ധപ്പെട്ട നടപടികൾ ദിശ, നികിത, ശാന്തനു എന്നിവർ ഏകോപിപ്പിച്ചെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ഈ മാസം 11നു മുംബൈ ഗോരേഗാവിലെ നികിതയുടെ ഫ്ലാറ്റിൽ തിരച്ചിൽ നടത്തിയ പൊലീസ് ലാപ്ടോപ്പും മൊബൈൽ ഫോണും മറ്റും പിടിച്ചെടുത്തിരുന്നു. അതേസമയം ടൂൾ കിറ്റ് കേസിൽ അന്വേഷണം പാകിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്‌ഐ യിലേക്കും വ്യാപിപ്പിച്ചു ഡൽഹി പോലീസ്.

പോലീസിന് നികിത നൽകിയ പ്രസ്താവനയിൽ, കർഷകരുടെ പ്രതിഷേധത്തിന് സോഷ്യൽ മീഡിയയിൽ പിന്തുണ നൽകുന്നതിൽ താൻ ഒരു പങ്കുവഹിച്ചുവെന്നും ആഗോളതലത്തിൽ പ്രവർത്തകരുമായി വിശദാംശങ്ങൾ പങ്കുവെച്ചതായും നികിത ജേക്കബ് അംഗീകരിച്ചു, അതേസമയം പരിസ്ഥിതി പ്രവര്‍ത്തകനായ ശാന്തനുവിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് പരിഗണിക്കും. അതെ സമയം സമാന കേസിൽ മലയാളിയും ആം ആദ്മി പ്രവർത്തകയുമായ നികിതയും മുൻ‌കൂർ സ്ഥിര ജാമ്യഅപേക്ഷയുമായി മുംബൈ കോടതിയെ സമീപിച്ചിരുന്നു.

വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്ച സമയം വേണമെന്നും അതുവരെ പൊലീസ് നടപടി തടയണമെന്നും ആവശ്യപ്പെട്ടാണ് ശാന്തനു ഹര്‍ജി നല്‍കിയത്.ഡല്‍ഹി പൊലീസ് വീടിന് മുമ്പില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും നിയമനടപടികള്‍ പലതും പാലിക്കാതെ തന്റെ പല സാധനങ്ങളും രേഖകളും മറ്റും പിടിച്ചെടുത്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രായമായ മാതാപിതാക്കളുടെ മേല്‍ പൊലീസ് അനാവശ്യമായി സമ്മര്‍ദ്ദം ചെലുത്തുന്നെന്നും ഭരണഘടന രാജ്യത്തെ പൗരന് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

ടൂള്‍ കിറ്റ് ; നികിത ജേക്കബിനെയും ശാന്തനു മുകുളിനെയും അറസ്റ്റ് ചെയ്യാൻ ഡല്‍ഹി പൊലീസ് മഹാരാഷ്ട്രയിൽ

പരിസ്ഥിതി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എക്സ്.ആര്‍ ഇന്ത്യ എന്ന സംഘടനയുടെ സ്ഥാപകനാണ് ശാന്തനു മുളുക്. ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ടൂള്‍കിറ്റ് രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരായ ശാന്തനുവും ദിഷ രവിയും ഖാലിസ്ഥാന്‍ അനുകൂല സംഘടനകളായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി സൂ മീറ്റിങില്‍ പങ്കെടുത്തിരുന്നെന്ന് ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ ജോയിന്റ് കമ്മീഷണര്‍ പ്രേംനാഥ് പറഞ്ഞു.

ശാന്തനുവിന്റെ മുംബൈയിലെ വീട്ടില്‍ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ പരിശോധന നടത്തി. വീട്ടിലുളളവരെ ചോദ്യം ചെയ്തു. ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പരിശോധിച്ചു. ഒരേസമയം ബെംഗളൂരുവിലും ഡല്‍ഹിയിലും പരിശോധന നടത്തുകയാണ് ഡല്‍ഹി പൊലീസ്.അതേസമയം ആക്ടിവിസ്റ്റ് ശാന്തനു മുളുകിനും കുടുംബത്തിനും കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകം പിന്തുണ പ്രഖ്യാപിച്ചു.

Tags: Greta Tool Kit CasePieter Friedrich
Share54TweetSendShare

Latest stories from this section

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

തമിഴ്നാട്ടിൽ ട്രെയിന് തീപിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം ; ട്രാക്കിൽ വിള്ളൽ കണ്ടെത്തി

Discussion about this post

Latest News

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies