Sunday, July 13, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മുകേഷ് അംബാനിയുടെ വീടിനുസമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

by Brave India Desk
Feb 26, 2021, 02:13 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബയ്: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിനുസമീപത്തുനിന്ന് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കാറില്‍ നിന്ന് കണ്ടെടുത്ത കത്തിന്റെ ഉള്ളടക്കവും പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് വെറുമൊരു ട്രെയിലര്‍ എന്നാണ് കത്തില്‍ എഴുതിരുന്നത്. ‘ ഇത് വെറുമൊരു ട്രെയിലര്‍ മാത്രമാണ്. ഇത് കൂട്ടിയോജിപ്പിക്കാത്ത സ്ഫോടക വസ്തുക്കളാണ്. അടുത്തവണ ഉറപ്പായും എല്ലാം ശരിക്കും ഫിറ്റുചെയ്ത് തരാം എന്നാണ് കത്തിന്റെ പൂര്‍ണ ഉള്ളടക്കം.

കാറില്‍ ഡ്രൈവര്‍ സീറ്റിനരികില്‍ മുംബയ് ഇന്ത്യന്‍സ് എന്നെഴുതിയ ബാഗില്‍ നിന്നാണ് കത്ത് കണ്ടെടുത്തത്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. എന്നാല്‍ ഇവരില്‍ നിന്ന് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.  സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സ്കോര്‍പിയോ മുംബയ് വിക്രോളിയില്‍ നിന്ന് മോഷ്ടിച്ചതാണ്. വാഹനം മോഷണംപോയെന്ന് കാണിച്ച്‌ ഉടമ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. സ്കോര്‍പിയോയില്‍പിടിപ്പിച്ചിരുന്ന നമ്ബര്‍പ്ലേറ്റ് വ്യാജമായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Stories you may like

വ്യാജ സന്യാസിമാർക്കെതിരെ നടപടിയുമായി ഉത്തരാഖണ്ഡ് ; ഒരു ബംഗ്ലാദേശി ഉൾപ്പെടെ 30 പേർ അറസ്റ്റിൽ

കസബിന്റെ വധശിക്ഷ അതിവേഗത്തിൽ നടപ്പിലാക്കിയതിൽ നിർണായക പങ്ക് ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം രാജ്യസഭയിലേക്ക്

സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ മുകേഷിന്റെ വീടിന് തൊട്ടടുത്ത് പാര്‍ക്ക് ചെയ്യാനായിരുന്നു അക്രമി ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ശക്തമായ സുരക്ഷ കാരണം ഇതിന് കഴിഞ്ഞില്ല.തുടര്‍ന്നാണ് കുറച്ചകലെ മാറ്റി കാര്‍ പാര്‍ക്കുചെയ്തത്. രണ്ടുമണിക്കൂറോളം ഡ്രൈവര്‍ പുറത്തിറങ്ങാതെ വാഹനത്തില്‍ തന്നെയിരുന്നു. ഇയാളെ കണ്ടെത്താന്‍ പ്രദേശത്തെ മുഴുവന്‍ സി സി ടി വികളും പരിശോധിക്കുന്നുണ്ട്.

ഇന്നലെയാണ് മുംബയിലെ മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയ്ക്ക് സമീപത്ത് സംശയകരമായ നിലയില്‍ കാര്‍ കണ്ടെത്തി​യത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് പൊലീസിനെ വിവരമറിയിച്ചത്. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തുകയായിരുന്നു. ഇരുപത്തൊന്ന് ജെലാറ്റിന്‍ സ്റ്റിക്കുകളാണ് കാറിലുണ്ടായിരുന്നത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ അഞ്ച് വ്യാജ നമ്പര്‍പ്ലേറ്റുകളും കത്തും കണ്ടെത്തിയത്.

നമ്പര്‍പ്ലേറ്റുകളില്‍ ഒരെണ്ണം മുകേഷ് അംബാനിയുടെ സുരക്ഷാ സംഘത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന സ്കോര്‍പിയോയുടെ നമ്പ റിന് സമാനമാണ്. പുലര്‍ച്ചെ ഒരു മണിയോടെയാണ് കാര്‍ പ്രദേശത്ത് പാര്‍ക്ക് ചെയ്തതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായെന്നാണ് പൊലീസ് പറയുന്നത്. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുകേഷ് അംബാനിയുടെ വീടിനും സുരക്ഷ കൂട്ടിയിട്ടുണ്ട്.

4,00,000 ചതുരശ്രയടി വിസ്തീര്‍ണമുളളതാണ് മുകേഷ് അംബാനിയുടെ ദക്ഷിണ മുംബയിലെ ആന്റില. 27 നിലകളിലായാണുള്ളത് . 2012 മുതല്‍ അംബാനിയും കുടുംബവും ഇവി​ടെയാണ് താമസി​ക്കുന്നത്. ലോകത്തി​ലെ തന്നെ ഏറ്റവും വി​ലപി​ടി​പ്പുളള വീടുകളി​ല്‍ ഒന്നാണ് ഇത്

Tags: mukesh ambaniexplosives
Share2TweetSendShare

Latest stories from this section

8 ഖാലിസ്ഥാൻ ഭീകരർ യുഎസിൽ അറസ്റ്റിൽ ; അറസ്റ്റിലായവരിൽ എൻഐഎയുടെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരൻ പവിത്തർ സിംഗ് ബടാലയും

സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ട്ടപെട്ടു :സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

അജിത് ഡോവലിന്റെ വെല്ലുവിളിയിൽ തകർന്ന് പാകിസ്താൻ ; ഇന്ത്യ ‘തോറ്റതിന്റെ’ രോഷം തീർക്കുകയാണെന്ന് അസിം മുനീർ

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും രണ്ട് കുട്ടികളും ആഴ്ചകളോളം കഴിഞ്ഞത് കർണാടകയിലെ ഗുഹയിൽ ; രക്ഷയായി പോലീസ്

Discussion about this post

Latest News

ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റതായി ഐആർജിസി ; ആക്രമണം ഹസ്സൻ നസ്‌റല്ലയ്‌ക്കെതിരെ നടന്ന വധശ്രമത്തിന്റെ അതേ മാതൃകയിൽ

വ്യാജ സന്യാസിമാർക്കെതിരെ നടപടിയുമായി ഉത്തരാഖണ്ഡ് ; ഒരു ബംഗ്ലാദേശി ഉൾപ്പെടെ 30 പേർ അറസ്റ്റിൽ

സിനിമാ താരങ്ങൾ സ്ഥിരമായി റിൻസിയെ ബന്ധപ്പെട്ടു,അറിയപ്പെടുന്നത് ഡ്രഗ് ലേഡിയെന്ന്

കസബിന്റെ വധശിക്ഷ അതിവേഗത്തിൽ നടപ്പിലാക്കിയതിൽ നിർണായക പങ്ക് ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം രാജ്യസഭയിലേക്ക്

8 ഖാലിസ്ഥാൻ ഭീകരർ യുഎസിൽ അറസ്റ്റിൽ ; അറസ്റ്റിലായവരിൽ എൻഐഎയുടെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരൻ പവിത്തർ സിംഗ് ബടാലയും

സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിക്കിടെ വനിതാപോലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു

സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ട്ടപെട്ടു :സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

അജിത് ഡോവലിന്റെ വെല്ലുവിളിയിൽ തകർന്ന് പാകിസ്താൻ ; ഇന്ത്യ ‘തോറ്റതിന്റെ’ രോഷം തീർക്കുകയാണെന്ന് അസിം മുനീർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies