ചണ്ഡീഗഢ്: ആറു വയസ്സുകാരിയെ പന്ത്രണ്ടുകാരൻ പാറക്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പെൺകുട്ടിയുടെ മുഖം വികൃതമാക്കിയ 12 കാരനെ പൊലീസ് പിടികൂടി.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നഴ്സറി വിദ്യാർത്ഥിനിയെ 12കാരൻ തട്ടിക്കൊണ്ട് പോകുകയായിരുന്നു. പിന്നീട് ഹാലോ മജ്ര പ്രദേശത്തെ വനത്തില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 12കാരന്‍ പിടിയിലായത്.
പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയയായെന്ന് പൊലീസ് സംശയിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് കുട്ടിയെ കാണാതായത്. ഏറെനേരം തിരഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ മാതാപിതാക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസും നാട്ടുകാരും ആദ്യം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ ശരീരം വനപ്രദേശത്തെ ശ്മശാനത്തിന് സമീപത്തു നിന്നും കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ ശരീരത്തില്‍ പാതി വസ്ത്രം മാത്രമാണുണ്ടായിരുന്നത്. കുട്ടിയുടെ മുഖം കല്ലുപയോഗിച്ച് അടിച്ചുതകര്‍ത്ത് വികൃതമാക്കിയ നിലയിലായിരുന്നു. സംഭവം മാതാപിതാക്കളോട് പറയുമെന്ന് ഭയന്നാകാം 12കാരന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ മൃതദേഹത്തിന് സമീപത്തുനിന്ന് കൊലപ്പെടുത്താന്‍ ഉപയോഗിച്ച കല്ലും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുട്ടിയുമായി 12കാരന്‍ സൈക്കിളില്‍ പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.
Discussion about this post