ന്യൂഡൽഹി: രാജ്യത്തെ തോക്കിൻമുനയിൽ നിറുത്തിയ സായുധ നക്സലിസത്തെയും മാവോയിസ്റ്റ്അക്രമങ്ങളെയും പൂർണ്ണമായും തുടച്ചുനീക്കാൻ സാധിച്ചുവെന്നും എന്നാൽ ‘ദിമാഗി നക്സലുകൾ’ (മനോഭാവം കൊണ്ട് മാവോയിസത്തെ പിന്തുണയ്ക്കുന്നവർ) ഇപ്പോഴും സമൂഹത്തിൽഅവശേഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 80-ാം സ്വാതന്ത്ര്യദിനത്തിൽ ഡൽഹിചെങ്കോട്ടയിലെ മതിൽക്കെട്ടിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്പ്രധാനമന്ത്രിയുടെ നിർണായക മുന്നറിയിപ്പ്.
കാടുകളിലെ സായുധ നക്സലുകളെ ഇല്ലാതാക്കി രാജ്യത്തെ വലിയൊരു പ്രതിസന്ധിയിൽ നിന്ന്കരകയറ്റാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ആയുധമേന്തിയവർ പോയെങ്കിലും അത്തരംആശയങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന ‘ദിമാഗി നക്സലുകൾ’ തക്കം പാർത്തിരിക്കുകയാണ്. സ്ഥാപനങ്ങളെ സ്വാധീനിക്കാനും സമൂഹത്തിൽ അക്രമവും കലാപവും അസ്വസ്ഥതകളുംവിതയ്ക്കാനും വികസന പാതയിൽ നിന്ന് ജനങ്ങളെ തെറ്റിക്കാനും ഇക്കൂട്ടർ ശ്രമിക്കുന്നുണ്ടെന്നുംപ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ഇത്തരക്കാരെ കൃത്യമായി തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. രാജ്യത്തെയുവാക്കളെ ഇത്തരം തെറ്റായ വഴികളിലേക്ക് പോകാതെ തടയുകയും 2047-ഓടെ ഇന്ത്യയെവികസിത രാഷ്ട്രമാക്കാനുള്ള വികസനത്തിന്റെ പ്രധാന ധാരയിലേക്ക് അവരെ നയിക്കുകയുംചെയ്യേണ്ടത് അത്യാവശ്യമാണ്. 21-ാം നൂറ്റാണ്ടിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള വെല്ലുവിളികൾഅവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ മോദി, നാൽപ്പത് വർഷത്തോളമായിനക്സലിസം നിരവധി കുടുംബങ്ങളുടെയും സുരക്ഷാ സേനകളുടെയും ജീവിതം തകർത്തുവെന്നുംഭരണഘടനാ സംവിധാനങ്ങളെ ആക്രമിച്ചുവെന്നും ഓർമ്മിപ്പിച്ചു.
2014-ൽ അധികാരത്തിലെത്തിയപ്പോൾ തന്നെ നക്സലിസത്തിൽ നിന്ന് ഭാരതത്തെ പൂർണ്ണമായിമോചിപ്പിക്കുമെന്ന് സർക്കാർ പ്രതിജ്ഞയെടുത്തിരുന്നുവെന്നും തുടർച്ചയായ പോരാട്ടങ്ങളുടെഫലമായി ഇന്ന് ആ സായുധ കലാപം അവസാനത്തോടടുത്തിരിക്കുകയാണെന്നും പ്രധാനമന്ത്രിവ്യക്തമാക്കി.








