കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെ സംസ്ഥാനത്ത് ബിജെപിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മൂന്ന് സിറ്റിംഗ് ലോക്സഭാ എംപിമാരെയും ഒരു രാജ്യസഭാ എംപിയെയുമാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. ഡൽഹിയില്‍ ചേര്‍ന്ന ബിജെപി കേന്ദ്ര കമ്മറ്റി യോഗത്തിന് പിന്നാലെയാണ് ഞായറാഴ്ച ബിജെപി അസം, കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ദക്ഷിണ കൊല്‍ക്കത്തയിലെ ടോളിഗഞ്ചില്‍ നിന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. മൂന്ന് തവണ ടിഎംസി എംഎല്‍എ അരൂപ് ബിശ്വാസിനെതിരെ അസന്‍സോളില്‍ നിന്നുള്ള ലോക്സഭാ എംപി സുപ്രിയോയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൂഗ്ലിയിലെ ബിജെപി ലോക്സഭാ എംപി ലോകേത് ചാറ്റര്‍ജിയെ ഹൂഗ്ലി ജില്ലയിലെ ചുഞ്ചുരയില്‍ നിന്നാണ് മത്സരിപ്പിക്കുന്നത്. ദക്ഷിണ ബംഗാള്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയായ തൃണമൂല്‍ എംഎല്‍എ അസിത് മസൂംദാറിനെയാണ് ലോകേത് ചാറ്റര്‍ജി നേരിടുക.
കൂച്ച് ബെഹാറില്‍ നിന്നുള്ള ബിജെപിയുടെ സിറ്റിംഗ് ലോക്സഭാ എംപി നിസിത് പ്രമാണിക് ബംഗാളിലെ കൂച്ച് ബെഹാര്‍ ജില്ലയിലെ ദിന്‍ഹാറ്റയില്‍ നിന്നാണ് ഇത്തവണ മത്സരിക്കുന്നത്. രണ്ടുതവണ എംഎല്‍എ ഉദയന്‍ ഗുഹയെ തൃണമൂല്‍ കോണ്‍ഗ്രസ് ദിന്‍ഹതയില്‍ നിന്നും മത്സരിപ്പിക്കുന്നുണ്ട്. അതുപോലെ, രാജ്യസഭാ എംപി സ്വപന്‍ ദാസ് ഗുപ്ത ഹൂഗ്ലി ജില്ലയിലെ താരകേശ്വറില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കും. തറാകേശ്വറില്‍ സ്വപന്‍ ദാസ് ഗുപ്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍ ധനേഖാലി ബ്ലോക്ക് പ്രസിഡന്റ് രമേന്ദു സിംഗ റോയിക്കെതിരെ മത്സരിക്കും.
294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27 നും ഏപ്രില്‍ 29 നും ഇടയില്‍ എട്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. മെയ് 2 ന് തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി നിയമസഭകള്‍ക്കൊപ്പം ആണ് വോട്ടെണ്ണൽ.
Discussion about this post