കൊൽക്കത്ത: ബിജെപി പ്രവർത്തകരുടെ ഗൂഢാലോചന നിമിത്തമാണ് തനിക്ക് പരിക്കേറ്റത് എന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹെലികോപ്ടർ തകരാറിലായതിനാൽ ഞാൻ ഇന്ന് അൽപ്പം വൈകി, അത് ആരുടെയും ഗൂഢാലോചനയാണെന്ന് ഞാൻ ആരോപിക്കുന്നില്ല എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ.
മമതാജിക്ക് കാലിൽ പരിക്ക് പറ്റി. അത് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. തൃണമൂൽ കോൺഗ്രസ് പറയുന്നത് അത് ഗൂഢാലോചനയാണ് എന്നാണ്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു അപകടമാണെന്ന്. നിങ്ങൾ നിങ്ങളുടെ കാലിന്റെ പരിക്ക് മൂലം വീൽചെയറിൽ ഇരുന്ന് ചുറ്റിക്കറങ്ങുന്നു. എന്നാൽ നിങ്ങൾ കൊന്ന എന്റെ നൂറ്റിമുപ്പത് പ്രവർത്തകരുടെ അമ്മമാരുടെ ഹൃദയവേദനക്ക് നിങ്ങളുടെ പക്കൽ എന്ത് മറുപടിയാണ് ഉള്ളതെന്നും അമിത് ഷാ ചോദിച്ചു.
ഒരു കാലത്ത് ഇന്ത്യയെ നയിച്ചിരുന്ന ബംഗാൾ ഇന്ന് ഗുണ്ടകളുടെ സ്വന്തം നാടായി അധപതിച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു.
Discussion about this post