ഡൽഹി : ബംഗ്ലാദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ട്വീറ്റിലൂടെ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ‘തലക്കെട്ടുകള്‍ പെട്ടെന്ന് വായിച്ചതിന്റെയും ട്വീറ്റുകളുടെയും’ അടിസ്ഥാനത്തിലായിരുന്നു അങ്ങനൊരു പരമാർശം നടത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. കിഴക്കന്‍ ഭാഗത്തിന്റെ വിമോചനത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പങ്ക് പ്രധാനമന്ത്രി അംഗീകരിച്ചില്ലെന്ന് സൂചിപ്പിച്ചു കൊണ്ട് ഇന്നലെയാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.
ക്ഷമ ചോദിച്ച അദ്ദേഹം , ‘ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തില്‍ ഇന്ദിരാഗാന്ധിയുടെ സംഭാവന പൊതുസമൂഹത്തിന് അറിയാം’ എന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി എന്ന വാര്‍ത്ത പങ്കിട്ടുകൊണ്ട് ട്വീറ്റില്‍ കുറിച്ചു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ബംഗ്ലാദേശില്‍ എത്തിയത്. വിപുലമായ പരിപാടികളാണ് ഇരു രാജ്യങ്ങളുടെയും സഹകരണം പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
Discussion about this post