കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ നടപടിയെക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സാമ്പത്തിക നേട്ടങ്ങളെ കുറിച്ചതും ചര്‍ച്ച ചെയ്യാനായി ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നരേന്ദ്ര മോദി ഉള്‍പ്പടെ 40 ലോക നേതാക്കൾക്ക് യു എസ് പ്രസിഡണ്ട് ജോ ബൈഡന്റെ ക്ഷണം . 2 ദിവസം നീണ്ട് നില്‍ക്കുന്ന ഉച്ചകോടി ഏപ്രില്‍ 22, 23 എന്നീ ദിവസങ്ങളിൽ ഓണ്‍ലൈനായിട്ടാണ് സംഘടിപ്പിക്കുന്നത്. ഉച്ചകോടി ജനങ്ങള്‍ക്ക് കാണുന്നതിനായി ലൈവായി സംപ്രേക്ഷണം ചെയ്യും. ഈ വര്‍ഷം നവംബറില്‍ ഗ്ലാസ്‌ഗ്ലോയില്‍ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലേക്കുള്ള ഒരു നാഴികക്കല്ലായി ഈ ഉച്ചകോടി മാറുമെന്ന് വൈറ്റ് ഹൗസ് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, സൗദി അറേബ്യ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവർക്കും ക്ഷണമുണ്ട്.
ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെയും ഐക്യരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെയും പ്രധാന ലക്‌ഷ്യം കൂടുന്ന ചൂടിനെ എങ്ങനെ 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് പരിമിതപ്പെടുത്താമെന്ന ചര്‍ച്ച ചെയ്യാനാണ്. കാലാവസ്ഥ വ്യതിയാനം കുറയ്ക്കുന്നത് എങ്ങനെ രാജ്യത്തിന്‍റെ സാമ്പത്തിക ശേഷിയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുമെന്നതും ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
Discussion about this post