ഡല്‍ഹി: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഇടത് സര്‍ക്കാരിനെ വിമർശനവുമായി കേന്ദ്ര ഫിഷറീസ് വകുപ്പുമന്ത്രി ഗിരിരാജ് സിങ് രംഗത്ത്. സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത് കമ്മിഷന്‍ തട്ടാനാണെന്ന് അദ്ദേഹം പറഞ്ഞു.
മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ വിദേശകമ്പനികളെ അനുവദിക്കില്ല. കടല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയമെന്നും ഇതില്‍ ഒരു മാറ്റവും വരുത്തില്ലെന്നും ഗിരിരാജ് സിങ് വ്യക്തമാക്കി.
തട്ടിപ്പ് നടത്താനാണ് അമേരിക്കന്‍ കമ്പനിയുമായി ധാരണയുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post