ഡൽഹി: ചത്തീസ്ഗഢിലെ സുക്മയിൽ കമ്മ്യൂണിസ്റ്റ് ഭീകരവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പതിനഞ്ചോളം ജവാന്മാരെ കാണാതായതായി റിപ്പോർട്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. സൈനിക ഹെലികോപ്ടറുകളുടെ സഹായത്തോടെയാണ് തിരച്ചിൽ തുടരുന്നത്.
ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. ഇതിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ മുപ്പത് ജവാന്മാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറ്റുമുട്ടലിൽ ഒൻപത് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടതായും പതിനഞ്ചോളം പേർക്ക് പരിക്കേറ്റതായും ഛത്തീസ്ഗഢ് പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ നടക്കുമ്പോൾ ഇരുനൂറ്റിയൻപതോളം കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥലത്ത് ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.
2013ലെ ജീറാം ഘാട്ടി കൊലപാതകങ്ങളിലും മറ്റ് ആക്രമണങ്ങളിലും പങ്കാളിയായ കമ്മ്യൂണിസ്റ്റ് ഭീകരൻ മാദ്വി ഹിദ്മയുടെ സാന്നിദ്ധ്യത്തെ കുറിച്ച് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ.
Discussion about this post