കൊൽക്കത്ത: ക്രമസമാധാന നില തകരാറിലായ ബംഗാളിൽ കൊലപാതകങ്ങൾ തുടരുന്നു. ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ ബിഹാർ പൊലീസ് ഇൻസ്പെക്ടർ അശ്വിനി കുമാറിന്റെ മാതാവും മരിച്ചു. മകന്റെ മരണവാർത്തയറിഞ്ഞ ആഘാതത്തിലായിരുന്നു മരണം.
ഒരു മോഷണവുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കായി ബംഗാളിലെ ഉത്തർ ദിനാജ്പുരിൽ എത്തിയ കിഷൻഗഞ്ച് സ്റ്റേഷനിലെ എസ് എച്ച് ഒ അശ്വിനി കുമാറിനെ ആൾക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അദ്ദേഹത്തെ അനുഗമിച്ച ലോക്കൽ പൊലീസ്, ആൾക്കൂട്ടം അക്രമാസക്തമായതോടെ ഓടിപ്പോവുകയായിരുന്നു. ഇവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ ഭരണത്തിൻ കീഴിൽ ക്രമസമാധാന നില തകർന്നതായി ബിജെപി നേരത്തെ മുതൽ തന്നെ ആരോപിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച തൃണമൂൽ കോൺഗ്രസ് ഗുണ്ടകളുടെ ആക്രമണത്തിൽ രണ്ട് സ്ത്രീകൾ മരിച്ചിരുന്നു. ബിജെപി പ്രവര്‍ത്തകന്‍ പീരുവിന്റെ മാതാവ് മാധവി ആദക്, മറ്റൊരു ബിജെപി പ്രവർത്തകൻ ഗോപാൽ മജുംദാറിന്റെ അമ്മ ശോഭാ മജുംദാർ എന്നിവർ മരിച്ചിരുന്നു.
Discussion about this post